കാണ്‍പുര്‍: ലോകകപ്പില്‍ ഷമി എറിഞ്ഞ മാജിക്കല്‍ സ്‌പെല്ലുകള്‍ ആരാധകര്‍ എളുപ്പം മറക്കില്ല. ഷമി തീര്‍ത്ത വിസ്മയങ്ങള്‍ക്ക് പിന്നാലെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് അനിയന്‍ മുഹമ്മദ് കൈഫും. രഞ്ജിയില്‍ അരങ്ങേറിയ കൈഫ് ഉത്തര്‍ പ്രദേശിനെതിരായ പോരാട്ടത്തില്‍ താരം ഓള്‍ റൗണ്ട് മികവുമായി ടീമിനെ ലീഡിലേക്ക് നയിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശിനെ വെറും 60 റണ്‍സില്‍ ഓള്‍ ഔട്ടാക്കാന്‍ ബംഗാളിനു സാധിച്ചു. മീഡിയം പേസറായ താരം 5.5 ഓവറില്‍ വെറും 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി യുപിയുടെ തകര്‍ച്ച അതിവേഗമാക്കി.
ബാറ്റിങില്‍ ടീം സ്‌കോര്‍ 188ലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമായത് ഒന്‍പതാം സ്ഥാനത്തിറങ്ങി പുറത്താകാതെ കൈഫ് നേടിയ 45 റണ്‍സാണ്. ടീമിന്റെ ടോപ് സ്‌കോററും കൈഫ് തന്നെ.
രഞ്ജിയിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ കൈഫിനെ അഭിനന്ദിച്ച് നേരത്തെ ഷമി രംഗത്തെത്തിയിരുന്നു.
'ഈയൊരു സ്ഥാനത്തിനായി നീ നീണ്ട കാലമായി കഷ്ടപ്പെടുന്നു. ഒടുവില്‍ രഞ്ജിയിലേക്കുള്ള ബംഗാള്‍ തൊപ്പി സ്വന്തമാക്കിയിരിക്കുന്നു. മഹത്തായ നേട്ടം. അഭിനന്ദനങ്ങള്‍. മികച്ച ഭാവി നേരുന്നു. 100 ശതമാനം സമര്‍പ്പിച്ച് കഠിനാധ്വാനം തുടരുക, മികവ് പുലര്‍ത്തുക'- ഷമി അഭിനന്ദിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ