ഹൈദരാബാദ്: കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ മുൻ ക്യാപ്റ്റൻ രോഹിത് ശർമയെ ബൗണ്ടറി ലൈനിലേക്ക് ഓടിച്ചത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. തുടർച്ചയായി രണ്ടാം മത്സരത്തിൽ മുംബൈ തോറ്റതോടെ ഹർദികിനെതിരെയുള്ള പ്രതിഷേധം ആരാധകർ കടുപ്പിക്കുന്നു.
ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റർമാർ മുംബൈ ബൗളിങിനെ പിച്ചിച്ചീന്തി റെക്കോർഡ‍് സ്കോർ പടുത്തുയർത്തി. പന്തെടുത്തവർക്കെല്ലാം നല്ല തല്ല് കിട്ടി. റെക്കോർഡുകൾ പലതു പിറന്ന പോരിൽ പവർപ്ലേയിൽ ഒഴുകിയത് 81 റൺസ്.
അതോടെ ഹർദിക് പാണ്ഡ്യ ആകെ പതറിപ്പോയി. ആശയക്കുഴപ്പം മാറാൻ ഒടുവിൽ രോഹിതിനെ തന്നെ ഹർദിക് ആശ്രയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഫീൽഡിൽ എന്തു മാറ്റമാണ് വരുത്തേണ്ടതെന്നു ഹർദിക് രോഹിതിനോടു അന്വേഷിച്ചു. ഹർദികിനെ ബൗണ്ടറി ലൈനിലേക്ക് പായിക്കുകയാണ് രോഹിത് ആദ്യം ചെയ്തതു. പിന്നാലെ ഫീൽഡ് സെറ്റ് ചെയ്തു ബൗളർക്ക് നിർദ്ദേശവും നൽകി. ഇതിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
മത്സരത്തിൽ പക്ഷേ അതൊന്നും മുംബൈയുടെ തുണയ്ക്കെത്തിയില്ല. എസ്ആർഎച് ബാറ്റർമാർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 277 റൺസെന്ന റെക്കോർഡ് സ്കോറാണ് കുറിച്ചത്. മുംബൈ പക്ഷേ അവസാനം വരെ പൊരുതി. അവരുടെ ചെറുത്തു നിൽപ്പ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസിൽ അവസാനിച്ചു. 31 റൺസ് വിജയമാണ് ഹൈദരാബാദ് ആഘോഷിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ