സൂര്‍ത്തുക്കളെ നെയ്മര്‍ വീണുരുളുകയാണ് വീണുരുളുകയാണ്; നല്ല പ്രകടനമായിരുന്നു പക്ഷേ ഏറ്റില്ല

നെയ്മര്‍ ഇന്നും മൈതാനത്ത് വീണുരുണ്ട് അഭിനയിച്ച് തകര്‍ത്തു
സൂര്‍ത്തുക്കളെ നെയ്മര്‍ വീണുരുളുകയാണ് വീണുരുളുകയാണ്; നല്ല പ്രകടനമായിരുന്നു പക്ഷേ ഏറ്റില്ല

ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് നെയ്മര്‍ മെക്‌സിക്കോയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ താരമായി. പക്ഷേ നെയ്മര്‍ ഇന്നും മൈതാനത്ത് വീണുരുണ്ട് അഭിനയിച്ച് തകര്‍ത്തു. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൗളിന് വിധേയനായ താരം നെയ്മറാണ്. പക്ഷേ എതിര്‍ താരം ഒന്ന് തൊടുമ്പോഴേക്കും വീണുരുണ്ട് അഭിനയിക്കുന്ന നെയ്മറിനെ ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. പരിഹാസ രൂപത്തില്‍ നെയ്മറെ പലരും തൊട്ടാവാടി എന്ന് വിളിക്കുന്നുണ്ട്. തീര്‍ന്നിട്ടില്ല വീഴുക എന്ന വാക്കിന്റെ സ്ഥാനത്ത് നെയ്മര്‍ എന്നുവരെ ഇപ്പോള്‍ പലരും പറഞ്ഞ് തുടങ്ങി. 
ഈ ലോകകപ്പില്‍ ബ്രസീല്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 17 തവണയാണ് നെയ്മര്‍ ഫൗളിന് വിധേയനായത്. 

മെക്‌സിക്കോക്കെതിരായ പോരാട്ടത്തിന്റെ 71ാം മിനുട്ടിലാണ് നെയ്മറിന്റെ വീണുരുണ്ടുള്ള പരുക്കഭിനയം ഉണ്ടായത്. ടെക്‌നിക്കല്‍ ഏരിയയില്‍ പരുക്കേറ്റിരിക്കുകയായിരുന്ന നെയ്മറിനരികിലേക്ക് പന്തെടുക്കാന്‍ എത്തിയ മെക്‌സിക്കന്‍ താരം മിഗ്വെല്‍ ലെയ്‌നാണ് അതിന് അവസരമൊരുക്കിയത്. പന്തെടുക്കുന്നതിനിടയില്‍ ലെയ്ന്‍ ബൂട്ടുകൊണ്ട് നെയ്മറിന്റെ കാലില്‍ ചവിട്ടുന്നത് കാണാമായിരുന്നു. അത്ര വേദനയുണ്ടാക്കുന്ന തരത്തില്‍ മെക്‌സിക്കന്‍ താരം ചവിട്ടിയോ എന്നുപോലും സംശയിക്കുന്ന തരത്തിലുള്ള ഫൗളായിരുന്നു അത്. റഫറി അതിനെ ഗൗരവത്തിലെടുത്തതുമില്ല. പക്ഷേ ആ സമയത്ത് നെയ്മര്‍ മൈതാനത്ത് കിടന്നുരണ്ടത് സത്യത്തില്‍ എല്ലാര്‍ക്കും ചിരിക്കാന്‍ വക തരുന്ന തരത്തിലായിരുന്നു. ഈ ഫൗളിന്റെ പേരില്‍ ലെയ്‌നിന് റഫറി മഞ്ഞക്കാര്‍ഡും നല്‍കിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com