പാതയോര മദ്യശാല: സര്‍ക്കാര്‍ തീരുമാനം ഇന്ന്

പാതയോരത്തെ മദ്യശാലകള്‍ തുറന്നാല്‍ 129 ബിയര്‍-ബൈന്‍ പാര്‍ലറുകള്‍, 76 കള്ളുഷോപ്പുകള്‍, പത്ത് മദ്യവില്‍പ്പന ശാലകള്‍, നാല് ക്ലബുകള്‍ എന്നിവ തുറക്കാന്‍ കഴിയും 
പാതയോര മദ്യശാല: സര്‍ക്കാര്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന പാതകളുടെ കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി പ്രദേശങ്ങളിലെ മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. റോഡുകളെ കുറിച്ചുള്ള കണക്ക് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതിരുന്നത്. 

സംസ്ഥാനപാതകളുടെ കോര്‍പ്പറേഷന്‍-മുന്‍സിപ്പാലിറ്റി പ്രദേശത്തുകൂടി കടന്നുപോകുന്ന ഭാഗങ്ങളെ ജില്ലാ റോഡുകളായി മാറ്റണമെന്ന് എക്‌സൈസ് കമ്മീഷണര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ തീരുമാനമുണ്ടായാല്‍ 129 ബിയര്‍-ബൈന്‍ പാര്‍ലറുകള്‍, 76 കള്ളുഷോപ്പുകള്‍, പത്ത് മദ്യവില്‍പ്പന ശാലകള്‍, നാല് ക്ലബുകള്‍ എന്നിവ തുറക്കാന്‍ കഴിയും. 

ബിയര്‍-വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്ന എഴുപതോളം ഹോട്ടലുകള്‍ക്കും ത്രീസ്റ്റാറും അതിന് മുകളിലും പദവി ഉള്ളതിനാല്‍ അവിടങ്ങളിലു ം സര്‍ക്കാരിന് ബാര്‍ ലൈസന്‍സ് നല്‍കാന്‍ കഴിയും. സംസ്ഥാനപാതയിലെ മദ്യശാലകള്‍ പൂട്ടിയതോടെ വര്‍ഷം 500 കോടിയുടെ നഷ്ടമുണ്ടായതാണ് കണക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com