ജോസഫ് വാഴക്കന്‍ മറുപടി അര്‍ഹിക്കുന്നില്ല; താന്‍ ഇപ്പോഴും കരുണാകരന്‍ നയിച്ച ഭാഗത്തെന്ന് കെ മുരളീധരന്‍

പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം നന്നായി നിറവേറ്റുന്നുണ്ട്. താന്‍  ഐ ഗ്രൂപ്പ് വി്‌ട്ടെന്ന് പറയുന്നവര്‍ ആരാണ്. ഞാന്‍ ഇ്‌പ്പോഴും നില്‍ക്കുന്നത് കരുണാകരന്‍ നയിച്ച ഭാഗത്തിനൊപ്പമാണ്
ജോസഫ് വാഴക്കന്‍ മറുപടി അര്‍ഹിക്കുന്നില്ല; താന്‍ ഇപ്പോഴും കരുണാകരന്‍ നയിച്ച ഭാഗത്തെന്ന് കെ മുരളീധരന്‍

കോഴിക്കോട്: കെ കരുണാകരനെ ഏറ്റവും വേദനിപ്പിച്ചത് കെ മുരളീധരനാണെന്ന ഐ ഗ്രൂപ്പ് നേതാവിന് മറുപടിയുമായി കെ മുരളീധരന്‍. ജോസഫ് വാഴക്കന്റെ പരാമര്‍ശത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം നന്നായി നിറവേറ്റുന്നുണ്ട്. താന്‍  ഐ ഗ്രൂപ്പ് വി്‌ട്ടെന്ന് പറയുന്നവര്‍ ആരാണ്. ഞാന്‍ ഇ്‌പ്പോഴും നില്‍ക്കുന്നത് കരുണാകരന്‍ നയിച്ച ഭാഗത്തിനൊപ്പമാണ്. അഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് അഭിപ്രായം പറയാന്‍ മടികാണിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. 

കെ മുരളീധരന്‍ പാര്‍ട്ടിയോട് കൂറ് കാട്ടണമെന്ന് മുന്‍മുഖ്യമന്ത്രി കെ കരുണാകരനെ ഏറ്റവും വേദനിപ്പിച്ചത് കെ മുരളീധരനാണ്. ആ കഥ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു വാഴയ്ക്കന്റെ പരാമര്‍ശം. വിവാദം സ്വയം അവസാനിപ്പിച്ച ശേഷം മറ്റുള്ളവരെ കുത്തുന്ന പ്രവണത മുരളീധരന്‍ അവസാനിപ്പിക്കണം. പാര്‍ട്ടിയില്‍ താന്‍പ്രമാണിയാകാനാണ് മുരളീധരന്‍ ശ്രമിക്കുന്നതെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയ്‌ക്കെതിരെ നടത്തിയ മുരളീധരന്റെ പരാമര്‍ശങ്ങളാണ് വാഴയ്‌ക്കെനെ പ്രകോപിപ്പിച്ചത്

കരുണാകരനെ ദ്രോഹിച്ച ചരിത്രം പരിശോധിച്ചാല്‍ പടയൊരുക്കം നടത്തേണ്ടിവരുക സിപിഎമ്മിനും ബിജെപിക്കും എതിരെയായിരിക്കില്ലെന്നും ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ പോലും ദ്രോഹിച്ചവരില്‍ മുന്‍ നിരയിലുണ്ടെന്നുമായിരുന്നു മുരളീധരന്റെ പരാമര്‍ശം. ചില നേതാക്കള്‍ കരുണാകരനെ കൈയാമം വെച്ച് നടത്തിക്കാന്‍ ശ്രമിച്ചു. കെ കരുണാകരനെ ചതിച്ച കഥകള്‍ ഇപ്പോള്‍ ആരും പറയേണ്ടതില്ലെന്നും പഴയകഥകള്‍ ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസിന് ഗൂണം ചെയ്യില്ലെന്നും മുരളീധരന്‍ പറഞ്ഞു

ചാരക്കേസില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കിയതില്‍ ആന്റണിക്ക് പങ്കില്ലെന്ന് കഴിഞ്ഞ് ദിവസം കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ വ്യക്തമാക്കിയിരുന്നു. ഇക്കൂട്ടത്തില്‍ പങ്കാളിയായതില്‍ ഖേദിക്കുന്നതായും ഹസന്‍ പറഞ്ഞിരുന്നു. ഹസ്സന്റെ പ്രസ്താവനയ്‌ക്കെതിരെ എ ഗ്രൂപ്പില്‍ തന്ന പടയൊരുക്കം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com