ലൈംഗിക സംഭാഷണം പുറത്ത്;മന്ത്രി എ കെ ശശീന്ദ്രന്‍ രാജി വെച്ചു

പക്ഷേ വാര്‍ത്തയുടെ ആധികാരികതയെ പറ്റി വ്യാപക സംശയങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. മന്ത്രി നടത്തി എന്നു പറയുന്ന സംഭാഷണം ഉഭയകക്ഷി സമ്മത് പ്രകാരം നടത്തുന്നത് പോലെയാണ് പുറത്ത് വന്നിരിക്കുന്നത്
ലൈംഗിക സംഭാഷണം പുറത്ത്;മന്ത്രി എ കെ ശശീന്ദ്രന്‍ രാജി വെച്ചു

തിരുവനന്തപുരം:ലൈംഗിക ചുവയോടെ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തു വന്നതിനെ തുടര്‍ന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ രാജി വെച്ചു.
മംഗളം ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഇതേതുടര്‍ന്ന്താന്‍ രാജി വെക്കാന്‍ തയ്യാറാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മുന്നണിക്കും പാര്‍ട്ടിക്കും ദോഷം വരുന്നതൊന്നും ഉണ്ടാകില്ല എ കെ ശശീന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനാണ് രാജി. തെറ്റ് ചെയ്തിട്ടില്ല. രാജി കുറ്റസമ്മതമല്ല. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിട്ടില്ല. ആരേയും കുറ്റപ്പെടുത്തുന്നില്ല. സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കില്ല.ആരോപണങ്ങള്‍ വാസ്ഥവ വിരുദ്ധമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം തുരും. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു. ഏത് ഏജന്‍സിയെ കൊണ്ടും അന്വേഷണം നടത്തിക്കാം.
മംഗളം വാര്‍ത്ത കണ്ടിട്ടില്ല. ഗോവയില്‍ പോയത് ശരിയാണ്. രാജി തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചു അദ്ദേഹം പറഞ്ഞു.

അതേസമയം സംഭാഷണം നടത്തി എന്ന കാര്യം അദ്ദേഹം പൂര്‍ണമായി നിഷേധിച്ചിട്ടില്ല. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ രണ്ടര മണിക്കൂറോളം ഉണ്ടായിരുന്നിട്ടും മന്ത്രി ശബ്ദരേഖ കേട്ടില്ല,ചാനല്‍ കണ്ടിട്ടില്ല എന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി രാജി ആവശ്യപെട്ടിട്ടില്ല എന്ന് പറയുമ്പോഴും ഉചിതമായ തീരുമാനം സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായും എ കെ ശശീന്ദ്രന്‍ പറഞ്ഞു. അതില്‍ നിന്നും വ്യക്തമാകുന്നത് മുഖ്യമന്ത്രി ഈ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടാകണം എന്നാണ്.

അഗതിയായ വീട്ടമ്മയോട് മന്ത്രി ലൈംഗിക സംഭാഷണം നടത്തി എന്നു പറഞ്ഞാണ് മംഗളം വാര്‍ത്ത പുറത്തു വിട്ടത്. പക്ഷേ വാര്‍ത്തയുടെ ആധികാരികതയെ പറ്റി വ്യാപക സംശയങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. മന്ത്രി നടത്തി എന്നു പറയുന്ന സംഭാഷണം ഉഭയകക്ഷി സമ്മത പ്രകാരം നടത്തുന്നത് പോലെയാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ സ്ത്രീ പറയുന്ന കാര്യങ്ങള്‍ ഒന്നും തന്നെ പുറത്തു വിട്ടിട്ടുമില്ല. ഇത് വാര്‍ത്തയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com