സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ  ഒ.പി സമയം വൈകീട്ട് ആറുവരെയാക്കി നീട്ടി 

സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ  ഒ.പി സമയം വൈകീട്ട് ആറുവരെയാക്കി നീട്ടി സർക്കാർ ഉത്തരവ്
സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ  ഒ.പി സമയം വൈകീട്ട് ആറുവരെയാക്കി നീട്ടി 

തിരുവനന്തപുരം: സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ  ഒ.പി സമയം വൈകീട്ട് ആറുവരെയാക്കി നീട്ടി സർക്കാർ ഉത്തരവ്. നാലിൽ കൂടുതൽ ഡോക്ടർമാരുള്ള സാമൂഹ്യാരോഗ്യകേന്ദ്രങ്ങളുടെ സമയമാണ് രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാക്കി ആരോഗ്യ വകുപ്പ് ഡയറക്ടർ  ഉത്തരവിറക്കിയത്. 102 സി.എച്ച്.സികൾക്ക് ഇത് ബാധകമാണ്. നിലവിൽ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെയാണ് ഒ.പി സമയം.

തീരുമാനത്തിനെതിരെ കെ.ജി.എം.ഒ.എ രംഗത്തെത്തി. ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെ നിയമിക്കാതെ പെട്ടെന്ന് ഇത്തരം കാര്യങ്ങൾ  നടപ്പാക്കുന്നത് കാര്യങ്ങൾ തകിടംമറിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഡോ. എ.കെ. റഉൗഫ് പറഞ്ഞു. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക്  രണ്ടുവരെയുള്ള ഒ.പികൾ തന്നെ ജീവനക്കാരുടെ കുറവ് കാരണം  ബുദ്ധിമുട്ടിലാണ്. പുതിയ ക്രമീകരണം ഡോക്ടർമാരുടെയും ജീവനക്കാരുടെയും സംഘടനകളുമായി ചർച്ചചെയ്യാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com