കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ്പു കേസില്‍ നടി ലീന മരിയ പോളിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. നടിയെ വിളിച്ചത് അധോലോക നായകന്‍ രവി പൂജാരി തന്നെയെന്ന് നേരത്തെ പൊലീസ് സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
മാംഗ്ലൂർ, ബംഗളൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫോണില്‍ വിളിച്ചത് രവി പൂജാരി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. രവി പൂജാരിയുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നാണ് രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത്. ശബ്ദത്തിന്‍റെ ഔദ്യോഗിക ഫോറന്‍സിക് പരിശോധനാ ഫലവും ഉടന്‍ ലഭിക്കും.
നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ ‘നെയ്ൽ ആർടിസ്ട്രി’ എന്ന സലൂണിൽ ബൈക്കിൽ എത്തിയ രണ്ടു പേർ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു. കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളാണ് ബ്യൂട്ടി പാർലറിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസ് അനുമാനിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ