രക്തമിറ്റിച്ച് നടയടക്കല്‍ തന്റെ പദ്ധതിയല്ല; മലക്കംമറിഞ്ഞ് രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ രക്തമിറ്റിച്ച് നട അടപ്പിക്കാന്‍ തയ്യാറായി നിന്നിരുന്നുവെന്ന പ്രസ്താവനയില്‍ നിന്ന് മലക്കം മറിഞ്ഞ് രാഹുല്‍ ഈശ്വര്‍.
രക്തമിറ്റിച്ച് നടയടക്കല്‍ തന്റെ പദ്ധതിയല്ല; മലക്കംമറിഞ്ഞ് രാഹുല്‍ ഈശ്വര്‍

ബരിമലയില്‍ രക്തമിറ്റിച്ച് നട അടപ്പിക്കാന്‍ തയ്യാറായി നിന്നിരുന്നുവെന്ന പ്രസ്താവനയില്‍ നിന്ന് മലക്കം മറിഞ്ഞ് രാഹുല്‍ ഈശ്വര്‍. തന്റെ വാക്കുകളെ വളച്ചൊടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാജ്യദ്രോഹിയാക്കി. അടുത്ത പത്തു ദിവസത്തിനുള്ളില്‍ എങ്ങനെയെങ്കിലും ശബരിമലയില്‍ യുവതികളെയും ഫെമിനിസ്റ്റുകളെയും കയറ്റി നവംബര്‍ 13ന് വിളിക്കുന്ന കേസ് തോല്‍പ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് താന്‍ രാജ്യദ്രോഹിയാണെന്ന് പറയുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഇരുപതോളംപേര്‍ രക്തമിറ്റിച്ച് നടയടക്കാന്‍ നിന്നിരുന്നുവെന്നും അവരോട് താന്‍ വേണ്ടെന്ന് പറഞ്ഞു പിന്തിരിപ്പിക്കുകയാണ് ചെയ്തതെന്നും ആ വാക്കുകള്‍ മന്ത്രി വളച്ചൊടിച്ചതാണെന്നും രാഹുല്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. 

നട തുറക്കുന്ന നവംബര്‍ അഞ്ചിന് വേണ്ടി എല്ലാവരും സജ്ജമാകണമെന്നും രാവിലെതന്നെ ശബരിമലയില്‍ സംഘടിക്കണമെന്നും ഫെമിനിസ്റ്റുകളെയും അവിശ്വാസികളെയും കയറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തെ തടയണമെന്നും രാഹൂല്‍ പറയുന്നു.

നേരത്തെ കള്ളക്കേസില്‍ കുടുക്കിയത് പോലെ വീണ്ടുമെന്നെ കുടുക്കാന്‍ സാധ്യതയുണ്ട്. ഞാനടക്കമുള്ള ഒരുപാട് വിശ്വാസികളെ ഇന്നുമുതല്‍ പൊലീസ് അറ്‌സറ്റ് ചെയ്യുന്നുണ്ട്. പറഞ്ഞതിന്റെ ഒന്നാമതത്തെ വാചകം മാത്രമെടുത്തു ചില അവിശ്വാസികളായ മാധ്യമങ്ങളും കപട പുരോഗമന വാദികളും പ്രചരിപ്പിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com