കണ്ണന്താനം പരിഭാഷകനല്ല, ഐഎഎസുകാരന്‍; പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് വി മുരളിധരന്‍ 

അല്‍ഫോന്‍സ് കണ്ണന്താനം പരിഭാഷകനല്ല, ഐഎഎസുകാരന്‍ - പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് വി മുരളിധരന്‍ 
കണ്ണന്താനം പരിഭാഷകനല്ല, ഐഎഎസുകാരന്‍; പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് വി മുരളിധരന്‍ 

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍  തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാവര്‍ത്തിച്ച്  ബിജെപി നേതാവ് വി മുരളീധരന്‍. പ്രസംഗം തര്‍ജ്ജമ ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അഭിപ്രായം അസ്ഥാനത്താണ്. കണ്ണന്താനം പരിഭാഷകനല്ല ഐഎഎസുകാരനാണെന്നും വി മുരളീധരന്‍ പറഞ്ഞു.

കേന്ദ്രമന്ത്രിക്കും ഇക്കാര്യത്തില്‍ അഭിപ്രായമുണ്ടാകുമല്ലോ. അതിനെ അങ്ങനെ കണ്ടാല്‍ മതി. അമിത് ഷാ പറഞ്ഞതിന്റെ അര്‍ത്ഥം കേന്ദ്രം ഇടപെടുമെന്നല്ല, ജനശക്തിയില്‍ പിണറായി സര്‍ക്കാര്‍  വീഴുമെന്നാണെന്നും വി മുരളീധരന്‍ കൊച്ചിയില്‍ പറഞ്ഞു. 

അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ വി മുരളീധരന്‍ എംപിക്ക് പിഴവു പറ്റിയെന്ന അഭിപ്രായവുമായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ല. ജനവികാരം മാനിച്ചില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ചിടുമെന്നാണ് അമിത് ഷാ പ്രസംഗിച്ചതെന്നായിരുന്നു കണ്ണന്താനത്തിന്റെ വാ്ക്കുകള്‍.

ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയില്‍ ജനവികാരം മാനിക്കണമെന്നാണ് അമിത് ഷാ കണ്ണൂരില്‍ പ്രസംഗിച്ചത്. ജനവികാരം മാനിക്കുകയെന്നത് ഒരു മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. അതു ചെയ്യാതെ കേരളത്തിലെ ജനങ്ങളെ അപമാനിക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. ജനവികാരം മാനിച്ചില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ചിടും എന്നാണ് അമിത് ഷാ പ്രസംഗിച്ചതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com