തിരുവനന്തപുരം : എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിനിയുടെ നഗ്നചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ സഹപാഠി അറസ്റ്റിൽ. വെള്ളനാട് ചാങ്ങ കാവ്യക്കോട് ആനന്ദ് ഭവനിൽ ആനന്ദ് ബാബു ആണ് സൈബർ പൊലീസിന്റെ പിടിയിലായത്. ജില്ലയിലെ ഒരു എയ്ഡഡ് എൻജിനീയറിങ് കോളജിലെ ബി ടെക് വിദ്യാർഥിയായ ആനന്ദ് സഹപാഠിയായ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തുകയായിരുന്നു. തുടർന്ന് സ്നേഹം നടിച്ച് നഗ്നചിത്രങ്ങളും വിഡിയോകളും മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
ഈ ദൃശ്യങ്ങൾ കാണിച്ച് ലൈംഗികമായി പീഡിപ്പിക്കാനും ഇയാൾ ശ്രമിച്ചു. ഇതിനെതിരെ പ്രിൻസിപ്പലിനു വിദ്യാർഥിനി പരാതി നൽകി. ഇതിലുള്ള വിരോധം മൂലം പ്രതി പെൺകുട്ടിയെ ലാബ് റൂമിൽ വച്ച് ശാരീരികമായി ഉപദ്രവിക്കുകയും വസ്ത്രം ബലമായി ഊരിമാറ്റി ചിത്രങ്ങൾ പകർത്തുകയും ചെയ്തു. കോളജിൽ നിന്നു പുറത്തായ ഇയാൾ പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ വ്യാജ ഫെയ്സ് ബുക് ഐഡി നിർമിച്ച് വിദ്യാർഥികൾക്കും അധ്യാപകർക്കും അയച്ചുകൊടുക്കുകയായിരുന്നു.
വിദ്യാർഥിനിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഐപി വിലാസം കണ്ടെത്തിയതാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ചിത്രങ്ങൾ സൂക്ഷിച്ചിരുന്ന പെൻഡ്രൈവുകൾ, മെമ്മറി കാർഡുകൾ എന്നിവ പ്രതിയുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ