തിരുവനന്തപുരം: സ്ഥിരംതൊഴിൽ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ട്രേഡ് യൂനിയൻ സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ഞായറാഴ്ച അർധരാത്രി ആരംഭിക്കും. തിങ്കളാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. ബാങ്ക്, ഇൻഷുറൻസ്, ബി.എസ്.എൻ.എൽ, കേന്ദ്ര--സംസ്ഥാന സർക്കാർ സർവിസ്, അധ്യാപകർ ഉൾപ്പെടെ എല്ലാ ജീവനക്കാരും പണിമുടക്കിൽ പെങ്കടുക്കും. കെ.എസ്.ആർ.ടി.സി ബസുകളും ഒാടില്ല. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികളും പണിമുടക്കും.
സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, യു.ടി.യു.സി, എച്ച്.എം.കെ.പി, കെ.ടി.യു.സി, കെ.ടി.യു.സി (എം), കെ.ടി.യു.സി (ജെ), ഐ.എൻ.എൽ.സി, സേവ, ടി.യു.സി.ഐ, എ.ഐ.സി.ടി.യു, എൻ.എൽ.ഒ, ഐ.ടി.യു.സി സംഘടനകൾ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്. ബി.എം.എസ് പെങ്കടുക്കില്ല.
തൊഴിലാളികൾ തിങ്കളാഴ്ച രാവിലെ ജില്ല കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ