തന്റെ മൊഴിയില്‍ പൊലീസ് കൃത്രിമം നടത്തിയെന്ന് വിനീഷ്; സ്റ്റേഷനില്‍ ശ്രീജിത്തിനെ കണ്ടിട്ടില്ല, എട്ടാം തിയതിയിലെ മൊഴി പൊലീസ് ഏഴെന്നാക്കി

രണ്ടാമത് മൊഴി എടുത്തപ്പോള്‍ ശ്രീജിത്തിനെ അറിയാമോ എന്ന് മാത്രമാണ് പൊലീസ് ചോദിച്ചത്. അറിയാം എന്ന് മറുപടി നല്‍കുകയും ചെയ്‌തെന്ന്  വിനീഷ് പറയുന്നു
തന്റെ മൊഴിയില്‍ പൊലീസ് കൃത്രിമം നടത്തിയെന്ന് വിനീഷ്; സ്റ്റേഷനില്‍ ശ്രീജിത്തിനെ കണ്ടിട്ടില്ല, എട്ടാം തിയതിയിലെ മൊഴി പൊലീസ് ഏഴെന്നാക്കി

വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വീണ്ടും പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി മരിച്ച വാസുദേവന്റെ മകന്‍ വിനീഷ്. പരാതിക്കാരന്റെ മൊഴിയില്‍ പൊലിസ് കൃത്രിമം നടത്തിയെന്ന് വ്യക്തമാകുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

രണ്ടാമത് മൊഴി എടുത്തത് ശ്രീജിത്ത് ആശുപത്രിയിലായതിന് ശേഷം എട്ടാം തിയതിയായിരുന്നുവെന്ന് വിനീഷ് പറയുന്നു. എന്നാല്‍ തിയതി തിരുത്തി രണ്ടാമത്തെ മൊഴി എടുത്തത് ഏഴെന്ന ആക്കി. ആദ്യത്തെ മൊഴിയില്‍ ശ്രീജിത്തിന്റെ പേര് പറഞ്ഞിട്ടില്ല. സജിത്തിന്റേയും പേര് പറഞ്ഞിട്ടില്ല.

മാത്രമല്ല സ്റ്റേഷനില്‍ എത്തി ശ്രീജിത്തിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും വിനീഷ് പറയുന്നു. രണ്ടാമത് മൊഴി എടുത്തപ്പോള്‍ ശ്രീജിത്തിനെ അറിയാമോ എന്ന് മാത്രമാണ് പൊലീസ് ചോദിച്ചത്. അറിയാം എന്ന് മറുപടി നല്‍കുകയും ചെയ്‌തെന്ന്  വിനീഷ് പറയുന്നു. ഇതോടെ പൊലീസ് വ്യാജരേഖ ചമച്ച് രക്ഷപെടുന്നതിനുള്ള പഴുതുകള്‍ സൃഷ്ടിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com