നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സര്‍വീസുകളെ മഴ ബാധിക്കില്ല; പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കില്ലെന്ന് അധികൃതര്‍ 

കൊച്ചി വിമാനതാവളത്തിലെ സര്‍വീസുകള്‍ സാധാരണനിലയില്‍ തുടരുമെന്നും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കില്ലെന്നും അധികൃതര്‍
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സര്‍വീസുകളെ മഴ ബാധിക്കില്ല; പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കില്ലെന്ന് അധികൃതര്‍ 

ആലുവ: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വിമാന സര്‍വീസുകളെ ബാധിക്കില്ല. കൊച്ചി വിമാനത്താവളത്തിലെ സര്‍വീസുകള്‍ സാധാരണനിലയില്‍ തുടരുമെന്നും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. 

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന പശ്ചാത്തലത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഒരു മണിക്കൂറോളം ലാന്‍ഡിങ് നിര്‍ത്തിവെച്ചെങ്കിലും 3:05 ഓടെ സ്ഥിതിഗതികള്‍ വിലയിരുത്തിയ വിമാനത്താവള അധികൃതര്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു. 

ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്. റണ്‍വേയില്‍ നനവുണ്ടോ പരിശോധിച്ച ശേഷമാണ് വിമാനങ്ങളുടെ ലാന്‍ഡിങ് പുനഃരാരംഭിച്ചത്.

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 2013ല്‍ വിമാനത്താവളം അടച്ചിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഇടമലയാര്‍ ഡാം തുറന്നുവിട്ട സാഹചര്യത്തില്‍ സമീപത്തെ ചെങ്ങല്‍ കനാല്‍ നിറഞ്ഞുകവിഞ്ഞതോടെയാണ് അന്ന് വിമാനത്താവളം അടച്ചുപൂട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com