ബിഷപ്പിന്റെ മറുപടിയില്‍ വൈരുധ്യം ; ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയിലെടുത്തേക്കും , പഞ്ചാബ് പൊലീസിന്റെ സഹായം തേടി

അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പില്‍ കന്യാസ്ത്രീകളും രൂപതയിലെ വൈദികനും ബിഷപ്പിനെതിരെ നിര്‍ണായക മൊഴി നല്‍കി
ബിഷപ്പിന്റെ മറുപടിയില്‍ വൈരുധ്യം ; ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയിലെടുത്തേക്കും , പഞ്ചാബ് പൊലീസിന്റെ സഹായം തേടി

ജലന്ധര്‍ : കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കുരുക്ക് മുറുകുന്നു. പൊലീസിന്റെ ചോദ്യാവലിക്ക് ബിഷപ്പ് നല്‍കിയ. മറുപടിയില്‍ വൈരുധ്യം. ഇതോടെ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന നിലപാടിലേക്ക് അന്വേഷണ സംഘം എത്തി. ഇതിനായി അന്വേഷണ സംഘം പഞ്ചാബ് പൊലീസിന്റെ സഹായം തേടി. ബിഷപ്പിന്റെ ചോദ്യം ചെയ്യലിന് മുന്നോടിയായി അന്വേഷണ സംഘം പാസ്റ്ററല്‍ സെന്ററിലെത്തി തെളിവെടുക്കുകയാണ്. 

അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പില്‍ കന്യാസ്ത്രീകളും രൂപതയിലെ വൈദികനും ബിഷപ്പിനെതിരെ നിര്‍ണായക മൊഴി നല്‍കിയതായാണ് സൂചന. ബിഷപ്പ് നടത്തിയിരുന്ന ഇടയനൊപ്പം ഒരു ദിവസം എന്ന പ്രാര്‍ത്ഥനാ പരിപാടിയില്‍ മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീകള്‍ പറഞ്ഞു. ജലന്ധറിലെത്തിയ ബിഷപ്പ് കന്യാസ്ത്രീകള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാസംഗമം നടത്തി. ഇതിന് പിന്നാലെ കന്യാസ്ത്രീകളെ ഓരോരുത്തരെയായി മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് കന്യാസ്ത്രീകള്‍ രംഗത്തെത്തി. ഇതോടെ പ്രാര്‍ത്ഥനാ പരിപാടി നിര്‍ത്തുകയായിരുന്നുവെന്ന് കന്യാസ്ത്രീകള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. 

പ്രാര്‍ത്ഥനയില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായതായി നിരവധി കന്യാസ്ത്രീകളുടെ ഭാഗത്തുനിന്നും പരാതികള്‍ ലഭിച്ചെന്ന് വൈദികരും മദര്‍ സുപ്പീരിയറും അന്വേഷണസംഘത്തിന് മൊഴി നല്‍കി. പ്രാര്‍ത്ഥനയുടെ പേരില്‍ അര്‍ദ്ധരാത്രിയിലും ബിഷപ്പ് കന്യാസ്ത്രീകളെ വിളിപ്പിച്ചിരുന്നതായും മദര്‍ സൂപ്പീരിയര്‍ സ്ഥിരീകരിച്ചു. ഇതോടെ പ്രാര്‍ത്ഥനാ സംഗമം സംബന്ധിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. 

ഇന്നലെ മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്ത് എത്തിയ അന്വേഷണസംഘം കന്യാസ്ത്രീകളുടെ മൊഴിയും സൈബര്‍ തെളിവുകളും ശേഖരിച്ചു. സന്യാസിനി സമൂഹത്തിന്റെ ഉപദേശക സമിതി അംഗങ്ങളില്‍ നിന്നും ഡിവൈ.എസ്.പി സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം മൊഴി രേഖപ്പെടുത്തി. കേരള പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന ആശങ്കയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com