അഭിമന്യു ഇല്ലാത്ത ക്യാമ്പസില്‍ വീണ്ടും അവര്‍ എത്തി; നൊമ്പരക്കടലായി ഉദ്ഘാടന വേദി

സ്‌റ്റേജ് നിറഞ്ഞു നിന്ന അഭിമന്യുവിന്റ ഛായാചിത്രത്തിനുമുന്നില്‍ ഇരുവരും പൊട്ടക്കരഞ്ഞു. മകന്റെ സ്ഥാനത്ത് ഇനിമക്കളായി ഞങ്ങളുണ്ടെന്ന് സുഹൃത്തുക്കളുടെ ഉറപ്പ്
അഭിമന്യു ഇല്ലാത്ത ക്യാമ്പസില്‍ വീണ്ടും അവര്‍ എത്തി; നൊമ്പരക്കടലായി ഉദ്ഘാടന വേദി

കൊച്ചി:  മഹാരാജാസ് കൊളേജിലെ പുതിയ യൂണിയന്റെ ഉദ്ഘാടന പ്രവര്‍ത്തനങ്ങള്‍ രക്തസാക്ഷി അഭിമന്യുവിന്റെ അച്ഛന്‍ മനോഹരനും അമ്മ ഭൂപതിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.  നൊമ്പരക്കടലിരമ്പിയ എറണാകുളം മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിലേക്ക് ഇരുവരെയും മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് അഭിമന്യുവിന്റെ സ്‌നേഹിതര്‍ വരവേറ്റത്. കോളജിന് പുറത്തുണ്ടായ സംഘര്‍ഷത്തില്‍ കഴിഞ്ഞ ജൂലൈ 2നാണ്  അഭിമന്യു കൊല്ലപ്പെട്ടത്. 

മകനില്ലാത്ത കലാലയത്തിലേക്ക് ഇതുപോലെ ഇവര്‍ കടന്നുവരുന്നത് ഇതാദ്യം. അഭിമന്യൂവിന്റെ സ്മരണകളിരമ്പിയ നിമിഷങ്ങള്‍. സ്‌റ്റേജ് നിറഞ്ഞു നിന്ന അഭിമന്യുവിന്റ ഛായാചിത്രത്തിനുമുന്നില്‍ ഇരുവരും പൊട്ടക്കരഞ്ഞു. മകന്റെ സ്ഥാനത്ത് ഇനിമക്കളായി ഞങ്ങളുണ്ടെന്ന് സുഹൃത്തുക്കളുടെ ഉറപ്പ്. 

എതിരാളികള്‍ ഇല്ലാതെ മുഴുവന്‍ സീറ്റും നേടിയാണ് ഇക്കുറി മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ വിജയം നേടിയത്. നേരത്തെ അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനും ക്യാംപസ് മുന്നിട്ടിറങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com