തിരുവനന്തപുരം: നിപ വൈറസ് സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നിയമനടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. സംസ്ഥാനത്തു പുതുതായി ഒരിടത്തുപോലും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും പ്രചാരണങ്ങൾ എല്ലാം തന്നെ അടിസ്ഥാന രഹിതമാണെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ വർഷം നിപ വൈറസുണ്ടായതു കൊണ്ടാണ് ആരോഗ്യ വകുപ്പ് ഇത്തവണയും മുൻകരുതലുകൾ എടുത്തത്. പാലക്കാട് ആശുപത്രിയിൽ നിപ വൈറസ് കണ്ടെത്തിയെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. ആളുകളെ ഭയപ്പെടുത്തുന്ന പ്രവണതകളിൽ നിന്ന് പിൻമാറണമെന്നും ആരോഗ്യമന്ത്രി അഭ്യർഥിച്ചു.
നിപയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഒൗദ്യോഗികമായി നൽകുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കണം. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ