കോഴിക്കോട് : നവമാധ്യമമായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ നല്ലളം സ്വദേശി ഹാമിദും ഇദ്ദേഹത്തിന് സഹായം ചെയ്ത നാല് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. ഫോണ്‍വിവരങ്ങള്‍ പിന്തുടര്‍ന്നാണ് അഞ്ചുപേരെയും പിടികൂടിയത്.
ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി ഹാമിദുമായി സൗഹൃദത്തിലായത്. സൗഹൃദം പിന്നീട് പ്രണയമായി. കഴിഞ്ഞ വ്യാഴാഴ്ച ഇരുവരും നാടുവിടുകയായിരുന്നു. പെണ്‍കുട്ടിയുമായി ഹാമിദ് കൊടുങ്ങല്ലൂര്‍, കൊച്ചി, വാഗമണ്‍,തൊടുപുഴ എന്നിവിടങ്ങളിലെത്തി. ഇതിനിടയിലാണ് പല ഘട്ടങ്ങളിലായി സുഹൃത്തുക്കളായ സല്‍മാന്‍ ഫാരിസ്, വിഷ്ണു, അഫ്താബ്, ആലപ്പാട്ട് അബ്ദുല്‍ അസീസ് എന്നിവര്‍ ഹാമിദിന് സഹായം ചെയ്തത്. ഒളിച്ചുകഴിയുന്നതിനും സഞ്ചരിക്കുന്നതിന് വാഹനവും സുഹൃത്തുക്കള്‍ തരപ്പെടുത്തി നല്‍കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതും ലൈംഗിക അതിക്രമവും ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ അഞ്ചുപേരെയും റിമാന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം നടത്തുമെന്ന് താമരശേരി സി.ഐ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ