തിരുവനന്തപുരം: ശശി തരൂർ എംപി നൽകിയ മാനനഷ്ടക്കേസിൽ റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്കു തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടെ സമൻസ്. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണത്തിന് പിന്നാലെ അർണബ് നടത്തിയ ചർച്ചയിൽ ശശി തരൂരിനെ കൊലയാളിയായി ചിത്രീകരിക്കുകയും ക്രിമിനൽ എന്നു വിളിക്കുകയും ചെയ്തു എന്നതാണ് പരാതി. ഇത് ചൂണ്ടിക്കാട്ടിയാണ് അർണബിനെതിരെ തരൂർ കോടതിയെ സമീപിച്ചത്.
അർണബിനെതിരെയുള്ള പരാതികൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നു നിരീക്ഷിച്ച കോടതി അദ്ദേഹത്തോട് നേരിട്ടു ഹാജരാകാൻ ഉത്തരവിട്ടു. കേസ് പരിഗണിക്കുന്ന ഫെബ്രുവരി 28-ന് അർണബ് ഹാജരാകാനാണു നിർദേശം. ശശി തരൂർ കഴിഞ്ഞ ജൂണിൽ കൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 29ന് അർണബിനോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. ഇതിനെ തുടർന്നാണ് വീണ്ടും സമൻസ് അയച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ