ഉപയോഗശൂന്യമായ കിണറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം; തലയോട്ടിയില്‍ ആഴത്തിലുള്ള പോറല്‍, ദുരൂഹത

തലയോട്ടിയും തുടയെല്ലുകളും മറ്റ് അസ്ഥിക്കഷണങ്ങളും ഫൊറന്‍സിക് സര്‍ജന്റെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പെരിന്തല്‍മണ്ണ: വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കിണറ്റില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. കണ്ടെടുത്ത തലയോട്ടിയുടെ മുകള്‍ ഭാഗത്ത് ആഴത്തിലുള്ള പോറല്‍ കണ്ടെത്തിയിട്ടുണ്ട്.

തലയോട്ടിയും തുടയെല്ലുകളും മറ്റ് അസ്ഥിക്കഷണങ്ങളും ഫൊറന്‍സിക് സര്‍ജന്റെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. പരിശോധനാ ഫലം ലഭിക്കാന്‍ രണ്ടാഴ്ചയെടുക്കും. ഇതിനുശേഷമാണ് വിശദമായ അന്വേഷണം നടത്തുക. പരിസര പ്രദേശങ്ങളില്‍ നിന്ന് കാണാതായവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com