സിറോ മലബാര്‍സഭയുടെ ഭൂമിയിടപാട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്

സിറോ മലബാര്‍സഭയുടെ കീഴിലുളള അങ്കമാലി- എറണാകുളം അതിരൂപതയില്‍ നടന്ന വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്്  ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്
സിറോ മലബാര്‍സഭയുടെ ഭൂമിയിടപാട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: സിറോ മലബാര്‍സഭയുടെ കീഴിലുളള അങ്കമാലി- എറണാകുളം അതിരൂപതയില്‍ നടന്ന വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്  ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്. ഭൂമിതട്ടിപ്പില്‍ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ ജോര്‍ജ്് ആലഞ്ചേരിക്ക് പുറമേ മറ്റു മൂന്നുപേര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയത്തില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി.

ഭൂമിതട്ടിപ്പില്‍ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭൂമിയിടപാടില്‍ സഭാവിശ്വാസികളുടെ പണമാണ് നഷ്ടമായതെന്ന് ഹര്‍ജിയില്‍ പറയുന്നു. 

അടുത്തിടെ സഭയുടെ ഭൂമി ഇടപാടുകളില്‍ തെറ്റ് സംഭവിച്ചതായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറ്റസമ്മതം നടത്തിയിരുന്നു. സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ മനപൂര്‍വമല്ലാത്ത ചില ക്രമക്കേടുകള്‍ സംഭവിച്ചു. അതില്‍ ദുഃഖമുണ്ടെന്നാണ് വൈദീകര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന് എഴുതി നല്‍കിയിരിക്കുന്ന മൊഴിയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറയുന്നത്.

ദേവികുളത്ത് സഭ വാങ്ങിയ ഭൂമി പട്ടയം പോലും ഇല്ലാത്തതാണ്. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് സിവില്‍ നിയമങ്ങളോ, സഭാ നിയമങ്ങളോ ലംഘിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. സഭയുടെ നന്മ മാത്രമേ ആഗ്രഹിച്ചിട്ടുള്ളു. ഭൂമിയിടപാടില്‍ ഇടനിലക്കാരനായ സാജുവിനെ പരിചയപ്പെടുത്തിയത് താനാണെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൊഴിയില്‍ പറയുന്നു.

എന്നാല്‍ സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഭൂമി ഇടപാടെന്നാണ് വൈദിക സമിതി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയവര്‍ക്കെതിരെ സഭാ നിയമപ്രകാരവും, സിവില്‍ നിയമപ്രകാരവും നടപടി സ്വീകരിക്കണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com