ശരീരത്ത് രക്തക്കറയുമായി നിലവിളിച്ചുകൊണ്ട് യുവാവ്; വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ അധ്യാപിക 

ഇരുവരും ഫേസ്ബുക്ക് വഴി പരിചയപ്പെട്ടവരാണ്
ശരീരത്ത് രക്തക്കറയുമായി നിലവിളിച്ചുകൊണ്ട് യുവാവ്; വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ അധ്യാപിക 

കൊല്ലം: സ്‌കൂള്‍ അധ്യാപിക വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. 46കാരിയായ സിനി ആണ് മരിച്ചത്. സംഭവത്തില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദുരൂഹസാഹചര്യത്തില്‍ അധ്യാപികയുടെ വീട്ടില്‍ കണ്ട യുവാവാണ് കസ്റ്റഡിയിലുള്ളത്. ഇരുവരും ഫേസ്ബുക്ക് വഴി പരിചയപ്പെട്ടവരാണ്. 

അധ്യാപികയുടെ വീട്ടില്‍ നിന്ന് യുവാവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഇവിടേക്ക് ഓടികൂടുകയായിരുന്നു. തന്നെ ഉപദ്രവിച്ചെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് നിലവിളിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. വസ്ത്രം കീറിയ നിലയില്‍ ശരീരത്ത് രക്തക്കറയുമായി യുവാവിനെ കണ്ട് പന്തികേടുതോന്നിയ നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിച്ചു. നാട്ടുകാരെ കണ്ടതും മുറിയില്‍ കയറി വാതിലടച്ച അധ്യാപിക പൊലീസ് എത്തി വിളിച്ചിട്ടും പ്രതികരിച്ചില്ല. പിന്നീട് വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സിനിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവ് വിദേശത്ത് ജോലിചെയ്യുന്ന ഇവര്‍ മകളുമായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മകള്‍ ബന്ധുവീട്ടില്‍ പോയ ദിവസമാണ് സംഭവം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com