ഷോക്ക്; വീടുകളിലെ വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 80 പൈസ വർധിപ്പിക്കാൻ ശുപാർശ

വീടുകളുടെ വൈദ്യുതി നിരക്ക് ഈ വർഷം  യൂണിറ്റിന് 10 പൈസ മുതല്‍ 80 പൈസവരെ വര്‍ധിക്കാന്‍ വൈദ്യുതി ബോര്‍ഡിന്‍റെ നിര്‍ദേശം
ഷോക്ക്; വീടുകളിലെ വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 80 പൈസ വർധിപ്പിക്കാൻ ശുപാർശ

തിരുവനന്തപുരം: ഗാര്‍ഹിക വൈദ്യുതി നിരക്ക് ഈ വർഷം  യൂണിറ്റിന് 10 പൈസ മുതല്‍ 80 പൈസവരെ വര്‍ധിക്കാന്‍ വൈദ്യുതി ബോര്‍ഡിന്‍റെ നിര്‍ദേശം. അടുത്തവര്‍ഷവും നിരക്ക് ഉയരും. അടുത്ത നാലുവര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരവ് ചെലവ് കണക്കുകളും ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു. 

വീടുകളുടെ ഫിക്സഡ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. വീടുകളുടെ ഫിക്സഡ് ചാര്‍ജ് സിംഗിള്‍ ഫേസ്, ത്രീഫേസ് എന്നിങ്ങനെ രണ്ടുതരത്തിലുണ്ടായിരുന്നത് നാലായി വിഭജിക്കും. സിംഗില്‍ ഫേസ് 30 രൂപയായിരുന്നു ഫിക്സഡ് ചാര്‍ജ്. സിംഗിള്‍ ഫേസിനെ 150 യൂണിറ്റുവരെയെന്നും 150 യൂണിറ്റിനു മുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കും. 150 യൂണിറ്റുവരെയുള്ളവര്‍ക്ക് ഈ വര്‍ഷം 75 രൂപയായും അടുത്തവര്‍ഷം 100 രൂപയായും വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ.ത്രീഫേസിനെ 150 യൂണിറ്റുവരെയെന്നും അതിനുമുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കാന്‍ ശിപാര്‍ശ ചെയ്യുന്നു. 150 യൂണിറ്റുവരെ 80 രൂപയായിരുന്നത് ഈവര്‍ഷം 90 രൂപയായും അടുത്തവര്‍ഷം 100 രൂപയായും വര്‍ധിക്കാന്‍ നിര്‍ദേശിക്കുന്നു. 150 യൂണിറ്റിനു മുകളിലുള്ളത് ഈ വര്‍ഷം 80-ല്‍ നിന്ന് 130 രൂപയായും അടുത്ത വര്‍ഷം 160 രൂപയായും ഉയര്‍ത്താനുമാണ് നിര്‍ദേശം. വ്യവസായ മേഖലയിലെ ഡിമാന്‍ഡ് ചാര്‍ജ് ഒരു കെവിഎ ലോഡിന് 300 രൂപയില്‍ നിന്ന് 600 രൂപയാക്കാനും അടുത്ത വര്‍ഷം 750 രൂപയാക്കാനുമാണ് നിര്‍ദേശം.

350 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇക്കൊല്ലം യൂണിറ്റിന് അഞ്ചുപൈസ കുറയക്കാന്‍ നിര്‍ദേശിക്കുന്നു. 500 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ ഒരു യൂണിറ്റിന് ഏഴര രൂപയാണ് നല്‍കുന്നത്. ഇത് 6.90 രൂപയായി കുറയ്ക്കാനാണ് നിര്‍ദേശം. വ്യവസായങ്ങളുടെ നിരക്ക് യൂണിറ്റിന് ഇക്കൊല്ലം 5.50 രൂപയില്‍ നിന്ന് അഞ്ചു രൂപയായും അടുത്തവര്‍ഷം നാലര രൂപയായും കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നു. ഇക്കൊല്ലം 1101.72 കോടി രൂപയുടേയും അടുത്തവര്‍ഷം 700.44 കോടി രൂപയുടേയും നിരക്ക് വര്‍ധന നടപ്പാക്കാനാണ് വൈദ്യുതി ബോര്‍ഡ് നിര്‍ദേശിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com