കൊച്ചി: എറണാകുളം ഏലൂരിൽ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം. അഞ്ച് മിനിട്ട് നീണ്ടുനിന്ന ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ഏലൂർ നഗരസഭാ പരിധിയിലെ മൂന്ന് വാർഡുകളിലാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്. തലനാരിഴയ്ക്കാണ് പലരും വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. 50ലധികം വീടുകളാണ് പ്രദേശത്ത് തകർന്നത്. നിരവധി വൈദ്യുത പോസ്റ്റുകളും തകർന്നു. റോഡിലേയ്ക്ക് വീണ വലിയ മരങ്ങൾ ക്രെയിനിന്‍റെ സഹായത്തോടെയാണ് നീക്കം ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ