കൊച്ചി : കനത്ത മഴയെത്തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം അടച്ചു. ഞായറാഴ്ച വരേക്കാണ് വിമാനത്താവളം അടച്ചത്. റൺവെയിൽ വെള്ളം കയറിയതിനാലാണ് വിമാനത്താവളം അടച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിവരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. മഴ മാറിയാൽ ഞായറാഴ്ച രാത്രി സർവീസ് പുനരാരംഭിക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു
ഇന്‍ഡിഗോ വിമാനം - ബെംഗ്ലൂരു, എയര്‍ ഇന്ത്യ- തിരുവനന്തപുരം, ഗോ എയര്‍ - ഹൈദരാബാദ്, സില്‍ക്ക് എയര്‍ - കോയമ്പത്തൂര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ്- തിരുവനന്തപുരം, എയര്‍ ഏഷ്യ- ട്രിച്ചി, മാലിന്ദോ- തിരുവനന്തപുരം, മലേഷ്യന്‍- ചെന്നൈ എന്നിവിടങ്ങളിലേക്ക് വഴി തിരിച്ചുവിട്ടിട്ടുണ്ട്.
വ്യാഴാഴ്ച വിമാനത്താവളത്തിൽ ഇറങ്ങാൻ അനുവദിക്കാതെ മൂന്നു വിമാനങ്ങൾ തിരിച്ചുവിട്ടിരുന്നു.
കനത്ത മഴ തുടരുന്നതിനാൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള തടസങ്ങളാണ് പ്രശ്നമുണ്ടാക്കുന്നത് . കൊച്ചി രാജ്യാന്തര വിമാനത്താവളം എമർജൻസി നമ്പർ– 0484 3053500
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ