നിലയ്ക്കല്‍: ശബരിമല ദർശനത്തിനായി ശ്രീലങ്കയിൽ നിന്നെത്തിയ തീർത്ഥാടക സംഘത്തിലെ വനിതയെ നിലയ്ക്കലിൽ വച്ച് പൊലീസ് തടഞ്ഞു. മതിയായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ ആണ് തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ശ്രീലങ്ക, യുകെ എന്നിവിടങ്ങളിൽ നിന്നായുള്ള 70 അംഗ തീർത്ഥാടക സംഘനൊപ്പമായിരുന്നു വനിത എത്തിയത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഘമെത്തിയത്. ഇവരെ നിലയ്ക്കലിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി. മറ്റുള്ളവരെ ശബരിമല സന്ദർശനത്തിന് അനുവദിച്ചു.
കെഎസ്ആർടിസി ബസിൽ എത്തിയ സംഘത്തെ നിലയ്ക്കൽ ഗോപുരത്തിന് മുന്നിൽ വച്ച് പൊലീസ് പരിശോധിക്കുകയായിരുന്നു. സ്ത്രീയുടെ കൈയിൽ യാതൊരു തിരിച്ചറിയൽ രേഖയും ഉണ്ടായിരുന്നില്ല. മുൻപ് മൂന്ന് തവണ ശബരിമല സന്ദർശിച്ച ചിത്രങ്ങൾ പൊലീസിനെ കാണിച്ചെങ്കിലും യാത്ര തുടരാൻ അനുവദിച്ചില്ല. പ്രശ്നങ്ങളുണ്ടാക്കാൻ താത്പര്യമില്ലാത്തിനാൽ സ്വമേധയാ പോകുന്നില്ലെന്നു തീർഥാടക പൊലീസിനെ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ