തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ മയക്കുമരുന്ന് അടക്കമുള്ള ലഹരി ഉത്പന്നങ്ങൾ വില്പന നടത്തുന്നുണ്ടെന്നു മന്ത്രി ടി പി രാമകൃഷ്ണൻ നിയമസഭയിൽ . ഇത്തരം സേവനങ്ങൾ നൽകുന്ന കമ്പനികളുടെ ഓഫീസും ഗോ ഡൗണുകളും നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
ഭക്ഷണ വിതരണത്തിന്റെ മറവിൽ ലഹരി പദാർഥങ്ങൾ എത്തിച്ചതുമായി ബന്ധപ്പെട്ടു മൂന്നു കേസുകൾ രജിസ്റ്റർ ചെയ്യുകയും 14 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭക്ഷണ വിതരണം നടത്തുന്ന ഡെലിവറി ബോയ്സിന്റെ പേര് ,മൊബൈൽ നമ്പർ, ഇവർ ഉപയോഗിക്കുന്ന വാഹനത്തിന്റെ നമ്പർ ,എന്നിവയെല്ലാം രഹസ്യ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.
ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിൽ പെണ്‍കുട്ടികളും മുന്നിലാണ്. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ ശിക്ഷിക്കുകയില്ല. അവരെ തിരുത്താനാണു സർക്കാർ ശ്രമിക്കുക. ശിക്ഷിച്ചാൽ അതു കൂടുതൽ അപകടത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ