പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; നാലുപേർ അറസ്റ്റിൽ, 'ഓപ്പറേഷൻ പി ഹണ്ട്'

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നാലുപേർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; നാലുപേർ അറസ്റ്റിൽ, 'ഓപ്പറേഷൻ പി ഹണ്ട്'

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നാലുപേർ അറസ്റ്റിൽ. 32 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍  ഇവരില്‍നിന്ന് മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടര്‍, കുട്ടികളുടെ വിഡിയോ, ചിത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്തവയില്‍ ഏറെയും മലയാളി കുട്ടികളുടേതായിരുന്നുവെന്ന് എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.

ഓപ്പറേഷന്‍ പി ഹണ്ടിന്റെ രണ്ടാം ഘട്ടമായി നടത്തിയ പരിശോധനയിലാണ് നാലുപേരും പിടിയിലായത്.  ഏപ്രിലിൽ നടത്തിയ ഒന്നാംഘട്ട പരിശോധനയിൽ 21 പേർ അറസ്റ്റിലായിരുന്നു. അഞ്ചുവര്‍ഷത്തെ തടവ് 10 ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 

 സോഷ്യല്‍ മീഡിയകളായ ഫേയ്‌സ്ബുക്ക്, വാട്സ് ആപ്, ടെലഗ്രാം എന്നിവ വഴിയാണ് കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരുടേയും, കാണുന്നവരുടേയും വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്. വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരിൽ ഏറെയും വിദേശ രാജ്യങ്ങളില്‍ നിന്നുവള്ളവരാണ്. ഇവരെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടുമെന്നും മനോജ് എബ്രഹാം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com