റമ്മിനെ മലയാളികള്‍ ഉപേക്ഷിച്ചുവോ? ബ്രാന്‍ഡിയുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

എന്നാലിപ്പോള്‍ വില്‍പനയുടെ 51 ശതമാനവും ബ്രാന്‍ഡിയാണ്.
റമ്മിനെ മലയാളികള്‍ ഉപേക്ഷിച്ചുവോ? ബ്രാന്‍ഡിയുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

കൊച്ചി: പതിറ്റാണ്ടുകളായി റമ്മിനോട് പ്രിയമുള്ള മലയാളികളുടെ മദ്യതാല്‍പര്യത്തില്‍ മാറ്റം. കഴിഞ്ഞ അഞ്ച് വര്‍ഷമായി താരതമ്യേന വിലകൂടിയ ബ്രാന്‍ഡിയോടാണ് മലയാളിക്ക് പ്രിയം. 10 വര്‍ഷം മുന്‍പ് റമ്മിന്റെ വില്‍പന ബ്രാന്‍ഡിയെക്കാള്‍ 10% കൂടുതലായിരുന്നു. എന്നാലിപ്പോള്‍ വില്‍പനയുടെ 51 ശതമാനവും ബ്രാന്‍ഡിയാണ്.

റമ്മിന്റെ വില്‍പന 43%. വോഡ്ക വില്‍പന 4%. വിസ്‌കി 2%. വിസ്‌കിയുടെ ഉപയോഗം 4 വര്‍ഷത്തിനിടെ 29%, വൈന്‍ വില്‍പനയില്‍ 53 % എന്നിങ്ങനെ വര്‍ധനവുണ്ടായിട്ടുണ്ട്.  മദ്യത്തില്‍ നിന്നുള്ള സര്‍ക്കാരിന്റെ വരുമാനവും അതിവേഗം കൂടുന്നുണ്ട്. 35 വര്‍ഷം മുന്‍പ് 55.46 കോടിയായിരുന്നുവെങ്കില്‍ 2018-19ല്‍ അത് 14,508 കോടിയായി. നാല് വര്‍ഷം മുന്‍പ് ഇത് 8277 കോടി മാത്രമായിരുന്നു. 

വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വരവിനെയും കേരളം സ്വീകരിച്ചുവെന്നാണ് ആദ്യവില്‍പനയിലെ സൂചനകള്‍. ബവ്‌റിജസ് ഷോപ്പുകളില്‍ ഈ മദ്യമെത്തിയ 2018 ഓഗസ്റ്റ് മുതല്‍ 2019 മാര്‍ച്ച് വരെ 25.66 കോടി രൂപയുടെയും 2019-20 സാമ്പത്തിക വര്‍ഷം ഇതുവരെ 5.65 കോടിയുടെയും വിദേശ നിര്‍മിത വിദേശ മദ്യം മലയാളി കുടിച്ചു തീര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com