'മകന് പിന്നാലെ മകളോടും ക്രൂരത'; പത്തുവയസ്സുകാരിക്ക് ക്രൂരമര്‍ദനം, നെറ്റിയില്‍ ആഴത്തില്‍ മുറിവ്

തൊടുപുഴ സംഭവത്തിന് പിന്നാലെ നാടിനെ നടുക്കി എടപ്പാളില്‍ പത്തുവയസ്സുകാരിയായ നാടോടി ബാലികയ്ക്ക് ക്രൂരമര്‍ദനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: തൊടുപുഴ സംഭവത്തിന് പിന്നാലെ നാടിനെ നടുക്കി എടപ്പാളില്‍ പത്തുവയസ്സുകാരിയായ നാടോടി ബാലികയ്ക്ക് ക്രൂരമര്‍ദനം. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പ്രദേശവാസിയാണെന്ന് പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറയുന്നു. 

ആക്രിസാധനം പെറുക്കുന്നതിനിടെ രാവിലെ പത്തുമണിയോടെയാണ് സംഭവം. എടപ്പാള്‍ ആശുപത്രിക്ക് സമീപം ഒരു കെട്ടിടത്തില്‍ നിന്നും ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് ബാലികയ്ക്ക് ക്രൂരമര്‍ദനമേറ്റത്. മര്‍ദനത്തില്‍ നെറ്റിയില്‍ ആഴത്തിലുളള മുറിവുണ്ട്. നെറ്റിയില്‍ നിന്നും ചോരയൊലിക്കുന്ന തരത്തിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എടപ്പാളിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ.

ആക്രിസാധനം പെറുക്കുന്നത് തടയാന്‍ ശ്രമിച്ചയാളാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു.ചാക്കു കൊണ്ട് മറച്ച ഒരു വസ്തു ഉപയോഗിച്ചാണ് മര്‍ദിച്ചത്. ഈ കുട്ടിയൊടൊപ്പം അമ്മയും സഹോദരിയുമുണ്ടായിരുന്നു. അമ്മയക്കും മര്‍ദനമേറ്റിട്ടുണ്ട്. ഇവര്‍ പരിസരത്ത് നിന്ന് ആക്രിസാധനം പെറുക്കുകയായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്തയാള്‍ മര്‍ദിക്കുകയായിരുന്നു.കുട്ടിയുടെയും അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പ്രദേശവാസിയാണെന്ന് പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com