മരണമെത്തിയ നേരത്തും നിഴലായി കൂടെ; അവസാന നിമിഷത്തിലും കൈവിടാതെ കുട്ടിയമ്മ

കെഎം മാണിയെന്ന രാഷ്ട്രീയ അതികായന്‍ മരണത്തിന് കീഴടങ്ങുമ്പോഴും പ്രിയതമ കുട്ടിയമ്മയുടെ കൈവിട്ടില്ല.
മരണമെത്തിയ നേരത്തും നിഴലായി കൂടെ; അവസാന നിമിഷത്തിലും കൈവിടാതെ കുട്ടിയമ്മ

കെഎം മാണിയെന്ന രാഷ്ട്രീയ അതികായന്‍ മരണത്തിന് കീഴടങ്ങുമ്പോഴും പ്രിയതമ കുട്ടിയമ്മയുടെ കൈവിട്ടില്ല. മരണസമയത്ത് ഭാര്യ കുട്ടിയമ്മ അദ്ദേഹത്തിന്റെ കൈപിടിച്ച് കിടക്കയ്ക്ക് സമീപമുണ്ടായിരുന്നു. മരണവിവരം പുറത്തുവിട്ട ഡോക്ടര്‍മാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

അറുപതു വര്‍ഷത്തിലധികമായി കെഎം മാണിയെന്ന രാഷ്ട്രായ വന്‍മരത്തിന്റെ കൂടെയുണ്ട് കുട്ടിയമ്മ. 'എന്റെ രാഷ്ട്രീയത്തിലെ ഉയര്‍ച്ചയ്ക്കു കുട്ടിയമ്മയാണ് കാരണം. ഞാന്‍ വീട്ടുകാര്യം ഒന്നും നോക്കാറില്ലായിരുന്നു. കൃഷിയും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം കുട്ടിയമ്മയാണു നോക്കിയത്. അത്തരം ടെന്‍ഷന്‍ ഇല്ലാതെ പൊതുരംഗത്തു നില്‍ക്കാന്‍ പറ്റി. അതില്‍ കൂടുതല്‍ ഭാഗ്യം എന്തുവേണം.' വിവാഹത്തിന്റെ 60-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നിറഞ്ഞചിരിയോടെ മാണി പറഞ്ഞ വാക്കുകളായിരുന്നു ഇത്. 

 മാണി കുട്ടിയമ്മ ദമ്പതികള്‍ക്ക് ആറുമക്കളാണ്, അഞ്ച് പെണ്ണും ഒരാണും.പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കിനിടയിലും മക്കളുടെ വിദ്യാഭ്യസമുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും കെഎം മാണിയുടെ കണ്ണെത്തിയിരുന്നു. പിന്തുണയുമായി കുട്ടിയമ്മയും ഒപ്പം.വീടിനേക്കാള്‍ നാടിനെ സ്‌നേഹിക്കുന്ന നേതാവെന്നാണ് കെ.എംമാണിയെ കുറിച്ച്കുട്ടിയമ്മ എപ്പോഴും പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com