കനത്ത മഴയില്‍ മലപ്പുറത്ത് വീട് ഒഴുകിപോയി; സഹോദരിമാരെ കാണാതായി; തിരച്ചില്‍

കനത്ത മഴയില്‍ മലപ്പുറത്ത് വീട് ഒഴുകിപോയി-  സഹോദരിമാരെ കാണാതായി 
കനത്ത മഴയില്‍ മലപ്പുറത്ത് വീട് ഒഴുകിപോയി; സഹോദരിമാരെ കാണാതായി; തിരച്ചില്‍


മലപ്പുറം: സംസ്ഥാനത്ത് ദുരിതപ്പെയത്ത് തുടരുകാണ്. മലപ്പുറം നാടുകാണിയില്‍ കനത്ത മഴയില്‍ ഒരു വീട് ഒഴുകിപോയി. വീട്ടിനകത്തുള്ള സഹോദരിമാരെയും കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 

വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 40 ഓളം പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി സംശയം. മൂന്നു പേരെ രക്ഷപ്പെടുത്തി. ഒരു എസ്‌റ്റേറ്റ് പാടി, മുസ്‌ലിം പള്ളി, ക്ഷേത്രം എന്നിവ പൂര്‍ണമായും മണ്ണിനടിയിലായി. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വൈകിട്ട് നാലോടെയാണ് എസ്‌റ്റേറ്റ് മേഖലയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കനത്ത മഴയില്‍ പൊടുന്നനെ വന്‍ ശബ്ദത്തോടെ വലിയ മലമ്പ്രദേശമാകെ ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നു. ദുരന്തസമയത്ത് എസ്‌റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകളുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. 

ശക്തമായ വെള്ളത്തില്‍പ്പെട്ട് ഒഴുകിയെത്തിയ 3 പേരെ നാട്ടുകാരാണു രക്ഷപ്പെടുത്തിയത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്നു സി.കെ. ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം ഉരുള്‍പൊട്ടലിനെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. വഴിയില്‍ ഏറെ തടസ്സങ്ങളുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര സഹായമെത്തിക്കുമെന്നും റവന്യുമന്ത്രി പറഞ്ഞു. മഴദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാനം സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com