കാസർകോട്: കനത്തമഴയിൽ കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം ഒലിച്ചുപോയി. കാസർകോട്ടെ അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലത്തിന്റെ ഒരു ഭാഗമാണ് വെളളത്തിന്റെ കുത്തൊഴുക്കിൽ തകർന്നത്.
നീലേശ്വരം നഗരസഭയെയും ചെറുവത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ നടപ്പാലം ഏതു സമയത്തും തകർന്നു വീഴുമെന്ന നിലയിലായിരുന്നു. കോണ്‍ക്രീറ്റ് തൂണുകളും മരത്തിന്റെ പലകകളും ഉപയോഗിച്ചാണു പാലം നിർമിച്ചിരുന്നത്. കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമാണ് അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം. തേജസ്വിനി പുഴയിലെ നീരൊഴുക്ക് ശക്തമായതാണ് അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം തകരാൻ കാരണം.
റോഡ് വഴിയുളള പാലം വരുന്നതിനു മുമ്പ് അച്ചാംതുരുത്തി ദ്വീപ് നിവാസികൾ കോട്ടപ്പുറത്തെത്തിയിരുന്നത് ഈ നടപ്പാലം വഴിയായിരുന്നു. പുതിയ പാലം വന്നുവെങ്കിലും നടപ്പാലം പൊളിച്ചു മാറ്റിയില്ല. കാൽനടക്കാർ നിരവധി പേർ ഇതുവഴി കടന്നു പോയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ