വാളയാര്‍ പീഡനക്കേസില്‍ കോടതി വിട്ടയച്ച പ്രതിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു; അവശനായി വഴിയരികില്‍, പൊലീസ് ആശുപത്രിയിലാക്കി

വാളയാര്‍ പീഡനക്കേസില്‍ കോടതി വിട്ടയച്ച മൂന്നാം പ്രതിക്ക് നേരെ ആക്രമണം. അട്ടപ്പള്ളത്ത് വച്ചാണ് മൂന്നാം പ്രതിയായ വി മധുവിന് നേരെ  ആക്രമണമുണ്ടായത്
വാളയാര്‍ പീഡനക്കേസില്‍ കോടതി വിട്ടയച്ച പ്രതിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു; അവശനായി വഴിയരികില്‍, പൊലീസ് ആശുപത്രിയിലാക്കി

അട്ടപ്പള്ളം: വാളയാര്‍ പീഡനക്കേസില്‍ കോടതി വിട്ടയച്ച മൂന്നാം പ്രതിക്ക് നേരെ ആക്രമണം. അട്ടപ്പള്ളത്ത് വച്ചാണ് മൂന്നാം പ്രതിയായ വി മധുവിന് നേരെ  ആക്രമണമുണ്ടായത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികില്‍ കിടന്ന മധുവിനെ പൊലീസാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാരില്‍ ചിലര്‍ പ്രദേശത്ത് താമസിക്കാന്‍ പാടില്ലെന്ന് ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. 

അട്ടപ്പളളം ശെല്‍വപുരത്തെ വീട്ടിലാണ് 2017 ജനുവരി പതിമൂന്നിന് പതിമൂന്നു വയസ്സുകാരിയെയും മാര്‍ച്ച് നാലിന് ഒന്‍പതു വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെവിട്ടിരുന്നു. 

പെണ്‍കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകന്‍ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം മധു, അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കല്‍ വീട്ടില്‍ ഷിബു, അമ്മയുടെ സഹോദരിയുടെ മകനായ വി മധു, അയല്‍വാസിയായ പതിനേഴുകാരന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. സംഭവത്തില്‍ സര്‍ക്കാര്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com