ആലപ്പാട് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടെന്നത് വാസ്തവം; സമരത്തെ ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി 

ആലപ്പാട്ടെ സമരക്കാരുടെ ആവശ്യം ന്യായമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി
ആലപ്പാട് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടെന്നത് വാസ്തവം; സമരത്തെ ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി 

ന്യൂഡല്‍ഹി: ആലപ്പാട്ടെ സമരക്കാരുടെ ആവശ്യം ന്യായമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. ആലപ്പാട് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടെന്നത് വാസ്തവമാണ്. കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവര്‍ പറയുന്നത് അപ്പാടെ തള്ളിക്കളയാന്‍ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

 ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരത്തില്‍ സര്‍ക്കാര്‍ നിലപാട് തളളി സിപിഐ രംഗത്തുവന്നിരുന്നു. ജനകീയ വിഷയങ്ങളില്‍ സിപിഐ ജനങ്ങള്‍ക്കൊപ്പമെന്ന്വ്യക്തമാക്കിയാണ് സര്‍ക്കാര്‍ നിലപാട് തളളി സിപിഐ രംഗത്തുവന്നത്. 

ആലപ്പാട് സമരത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ന്യായമായി പരിഹാരം കാണണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. സമരക്കാരുടെ ആവശ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

സമരം ചെയ്യുന്നവര്‍ മലപ്പുറത്തും മറ്റുമുള്ളവരാണെന്ന ജയരാജന്റെ പരാമര്‍ശം ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല, സുനാമിയാണെന്നും വ്യവസായ മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെ തളളി സിപിഐയും കുഞ്ഞാലിക്കുട്ടിയും രംഗത്തുവന്നത്.

സുനാമിയില്‍ തകര്‍ന്നുപോയ ആലപ്പാടിന്റെ പുനരുദ്ധാരണത്തിനാണ് ശ്രമിച്ചിട്ടുള്ളതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഖനനം നിയനപരമാണ്. ഇക്കാര്യം വ്യക്തമാക്കി ഐആര്‍ഇ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിനാല്‍ ഖനനം നിര്‍ത്തിവയ്ക്കില്ല. കെഎംഎംഎല്‍ എംഡി ഖനനത്തെ കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഈ മാസം പതിനാറിന് സമരമസിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താനിയിരിക്കവേയാണ് സമരത്തിന് എതിരെ നിലപാടുമായി മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. 

നേരത്തെ, ആലപ്പാട്ടെ പ്രശ്‌നങ്ങളെ കുറിച്ച് പൂര്‍ണബോധമുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞിരുന്നു.  രാത്രികാലങ്ങളില്‍ വന്‍തോതില്‍ കരിമണല്‍ കടത്തുന്നുണ്ട്. കരിമണല്‍ കടത്ത് തടയാന്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രി  പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com