ആലപ്പുഴ: വീട്ടിൽ അതിഥിയായി എത്തി ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മതപ്രഭാഷകൻ ഒളിവിൽ. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് മതസ്ഥാപനവും അനാഥശാലയും നടത്തുന്ന ഇബ്രാഹിം മൗലവിയാണ് (60) ഒളിവിൽ പോയത്. ഇയാൾക്കായി ഹരിപ്പാട് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. കൊടുങ്ങല്ലൂർ സ്വദേശിയായ ഇയാൾ ഒരു മത ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ആൺകുട്ടിയുടെ പിതാവ് മുൻപരിചയക്കാരനായതിനാൽ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ ഇയാൾ 14 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച വിവരം പിന്നീടാണ് കുട്ടി മാതാവിനോട് വെളിപ്പെടുത്തിയത്. അപ്പോഴേക്കും മൗലവി സ്ഥലംവിട്ടിരുന്നു.
മാനക്കേട് ഭയന്ന് പിതാവ് ആദ്യം കേസ് കൊടുത്തില്ല. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതിനെ തുടർന്നാണ് 29ന് പൊലീസിൽ പരാതി കൊടുക്കുന്നത്. ആലപ്പുഴയിൽനിന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയുടെ മൊഴിയെടുത്തു. വൈദ്യപരിശോധനയ്ക്കും വിധേയനായി. വിവരം അറിഞ്ഞ പ്രതി മംഗലാപുരം ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് വിവരം. ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ