തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും നിപാ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ വ്യക്തി ശുചിത്വവും ജാഗ്രതയും പാലിക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. വിദ്യാർത്ഥിക്ക് വൈറസ് ബാധയേറ്റെന്ന് സംശയിക്കപ്പെടുന്ന തൊടുപുഴയിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ആരോഗ്യ വകുപ്പ് ഈ നിർദ്ദേശം പുറത്തിറക്കിയത്. വിദ്യാർത്ഥിയും സുഹൃത്തുക്കളും താമസിച്ചിരുന്ന വീട്ടിലും പ്രദേശത്തും പരിശോധന നടത്തിയെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
മെയ് 16 -ലെ പരീക്ഷയ്ക്കായാണ് വിദ്യാർത്ഥി അവസാനമായി ഇവിടെയെത്തിയത്. ഒരു ദിവസം മാത്രം നിന്ന ശേഷം തിരികെ പോയി. വേനലവധി ആയതിനാൽ പിന്നീട് ആരും താമസിച്ചിരുന്നുമില്ല. അയൽവാസികൾക്കൊന്നും വിട്ടുമാറാത്ത പനിയോ, ചുമയോ, തലവേദനയോ ഇല്ലെന്നും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ