'ആരാണീ മുല്ലപ്പള്ളി; എനിക്ക് കിട്ടുന്നത്രയും ലൈക്കും കമന്റും അയാള്‍ക്ക് കിട്ടുന്നുണ്ടോ'; വിടി ബല്‍റാമിനെ ട്രോളി സോഷ്യല്‍ മീഡിയ

വായ മൂടിക്കെട്ടിയ മീരമാരുടെ വാ തുറപ്പിച്ച വ്യക്തിയാണ്  ബല്‍റാം
'ആരാണീ മുല്ലപ്പള്ളി; എനിക്ക് കിട്ടുന്നത്രയും ലൈക്കും കമന്റും അയാള്‍ക്ക് കിട്ടുന്നുണ്ടോ'; വിടി ബല്‍റാമിനെ ട്രോളി സോഷ്യല്‍ മീഡിയ

കൊച്ചി: വിടി ബല്‍റാം എംഎല്‍എ സമൂഹമാധ്യമങ്ങളില്‍ നിന്നിറങ്ങി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തിനെതിരെ തന്റെ ഒരു ദിവസത്തെ ദിനചര്യകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് മുല്ലപ്പള്ളിയ്ക്കുള്ള ബല്‍റാമിന്റെ മറുപടി. ബല്‍റാമിന്റെ പോസ്റ്റിന് താഴെ കെപിസിസി പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ബല്‍റാമിന്റെ ആരാധകര്‍ കോരിച്ചൊരിഞ്ഞത്.

പ്രിയപ്പെട്ട മുല്ലപ്പള്ളി, പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് .യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നാട് നീളം കൊണ്ട് നടന്ന വാഴപ്പിണ്ടി സ്വന്തം വീട്ടിലേക്കും ഒന്ന് കൊടുത്തയക്കണമായിരുന്നു.ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനെതിരെയും പാര്‍ട്ടി അനീതികള്‍ക്കെതിരയും പല തവണ പാര്‍ട്ടി നോക്കാതെ ചൂണ്ടിക്കാണിക്കുകയും പ്രതികരിക്കുകയും ചെയ്തിട്ടുള്ള നട്ടെല്ല് ഉള്ള ഒരു യുവ നേതാവ് വളര്‍ന്നു വരുമ്പോള്‍ പ്രായം ചെന്ന മുതു നേതാക്കമ്മാര്‍ക്ക് ദഹിക്കാതെ വരും അത് സ്വാഭാവികം.കാസര്‍ഗോഡുളള കൃപേഷും, സജിത്തും പരസ്പ്പരം വെട്ടിമരിച്ചു എന്ന രീതിയില്‍ കേസ് ഇജകങ കൊണ്ട് പോകുന്നത് കാണാതെ അവര്‍ക്കു എതിരെ പ്രതികരിക്കാതെ പ്രതികരിക്കുന്ന യൂത്ത് നേതാക്കള്‍ , അവരുടെ വായ പൂട്ടാന്‍ ആരുടെ കയ്യില്‍ നിന്നും ഒത്ത് തീര്‍പ്പ് വാങ്ങീട്ടാണ് ഇന്ന് നടത്തിയ പ്രതികരണം എന്ന് മനസ്സിലായില്ല. ആര്‍ത്തവം എന്ന് കേള്‍ക്കുമ്പോയേക്കും പോസ്റ്റ് ഇടാന്‍ ഓടിവരുന്ന മീരമാര്‍ എന്ത് കൊണ്ട് ഈ നീചമായ കൊലപാതകത്തില്‍ പ്രതികരിക്കാതെ മാറിനിന്നു. വായ മൂടിക്കെട്ടിയ മീരമാരുടെ വാ തുറപ്പിച്ച വ്യക്തിയാണ്  ബേല്‍റാം .ഇങ്ങോട്ട് കാണിച്ച അതെ മര്യാദയിലും വാക്കിലും മാത്രെമേ ബല്‍റാം തിരിച്ചും പ്രതികരിച്ചിട്ടുള്ളൂ എന്ന് താങ്ങള്‍ മനസ്സിലാക്കിയാല്‍ നല്ലതാവുമെന്നാണ് ഒരാരധകന്റെ മറുപടി. 

കോണ്‍ഗ്രസ്സിന്റെ ശാപം നിങ്ങളുടെ മുതിര്‍ന്ന നേതാക്കന്‍മാര്‍ തന്നെയാണ്. VT. KPCC അദ്ധ്യക്ഷന്‍ എന്ന നിലക്ക് മുല്ലപ്പള്ളിക്ക് ഇന്ന് പ്രതികരിക്കാന്‍ എത്രയൊ വിഷയങ്ങള്‍ ഉണ്ട്. അതിലെന്നും ശ്രദ്ധിക്കാതെ കോണ്‍ഗ്രസിനകത്ത് പ്രഷനങ്ങള്‍ ഉണ്ടാക്കി ഹീറൊ ആകാന്‍ നോക്കുകയാണ്. ഇഷ്ട്ടപ്പെടുന്ന എഴുത്തുകാരിയുടെ മനോവിഷമത്തില്‍ വേദനയുണ്ടാവുന്ന നേതാവിനൊപ്പമല്ല, കമ്മ്യൂണിസ്റ്റ് ഭീകരര്‍ സ്വന്തം കൂടപ്പിറപ്പുകകളുടെ ജീവനെടുക്കുമ്പോള്‍ പ്രതികരിക്കുന്ന നേതാവിനൊപ്പമാണ് എന്നിങ്ങനെ നീളുന്നു ആരാധകരുടെ കുറിപ്പുകള്‍. 

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണനയെന്ന് ബല്‍റാം മുല്ലപ്പള്ളിക്ക് മറുപടിയുമായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതിന്റെയൊക്കെ ഇടയില്‍ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നതെന്നും ബല്‍റാം പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com