ചാലക്കുടി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഇന്നസെന്റ്. ഇത്തവണയും തനിക്ക് വിജയം ഉറപ്പാണെന്നാണ് ഇന്നസെന്റ് പറയുന്നത്. എംപി എന്ന നിലയില്‍ മണ്ഡലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതാണ് വിജയസാധ്യത കൂട്ടിയതെന്നും ഇന്നസെന്റ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാലക്കുടിയിൽ ഇന്നസെന്‍റിനെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന സമിതിയിൽ ഇന്നു തീരുമാനമായിരുന്നു. ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ എതിർപ്പ് കണക്കിലെടുക്കാതെയാണ് സംസ്ഥാന സമിതി ഇന്നസെന്‍റിന് ഒരു തവണ കൂടി മത്സരിപ്പിക്കാൻ തീരുമാനിച്ചത്.
പാര്‍ട്ടി പറഞ്ഞാല്‍ ചാലക്കുടിയില്‍ മത്സരിക്കുമെന്ന് ഇന്നസെന്റ് നേരത്തേ അറിയിച്ചിരുന്നു. ചാലക്കുടി പാര്‍ലമെന്റ് കമ്മിറ്റിയില്‍ ഭൂരിപക്ഷം പേരും ഇന്നസെന്റിന്റെ വിജയസാധ്യതയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ