ആ ജയം കോടിയേരി വിട്ടുകളഞ്ഞതാവും, അന്ന് അവരുടെ പാർട്ടി മൂന്നാംസ്ഥാനത്ത് ആയിരുന്നല്ലോയെന്ന് മുരളീധരൻ

ആ ജയം കോടിയേരി വിട്ടുകളഞ്ഞതാവും, അന്ന് അവരുടെ പാർട്ടി മൂന്നാംസ്ഥാനത്ത് ആയിരുന്നല്ലോയെന്ന് മുരളീധരൻ
ആ ജയം കോടിയേരി വിട്ടുകളഞ്ഞതാവും, അന്ന് അവരുടെ പാർട്ടി മൂന്നാംസ്ഥാനത്ത് ആയിരുന്നല്ലോയെന്ന് മുരളീധരൻ

കോഴിക്കോട്: വടകരയിൽ തന്നെ ജയിപ്പിക്കാൻ ആർഎസ്എസ് വോട്ടുമറിക്കുമെന്ന സിപിഎം ആരോപണം തള്ളി കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരൻ. വടകര നേരത്തെ തന്നെ ബിജെപി ദുർബലമായ മണ്ഡലമാണെന്നും അതിനു കോൺഗ്രസിനെ പഴിച്ചിട്ടു കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു. പരാജയഭീതിയിൽ സിപിഎം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.

നരേന്ദ്രമോദിയുടെ പ്രഭാവത്തിൽ മത്സരിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും ബിജെപിക്ക് വടകരയിൽ ഒരു ലക്ഷം വോട്ടു തികയ്ക്കാൻ കഴിഞ്ഞിട്ടില്ല. സ്വതവേ ദുർബലമായ മണ്ഡലത്തിൽ ബിജെപി ദുർബലനായ സ്ഥാനാർഥിയെ നിർത്തുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. അവർ ദുർബലരായതിന് കോൺഗ്രസിനെ കുറ്റം പഴയുന്നത് എന്തിനെന്ന് മുരളീധരൻ ചോദിച്ചു. തെരഞ്ഞെടുപ്പിൽ തോൽവിയും ജയവും ഉണ്ടാവും. താൻ നിരന്തരം തോൽക്കുന്നയാൾ ആണെന്ന് കോടിയേരി പറയുന്നത്. അഞ്ചു തിരഞ്ഞെടുപ്പു തോറ്റ താൻ അഞ്ചിടത്തു ജയിച്ചിട്ടുമുണ്ട്. വട്ടിയൂർകാവിൽ സ്വന്തം സ്ഥാനാർഥി മൂന്നാം സ്ഥാനത്തു പോയതു കൊണ്ട് ആ ജയം കോടിയേരി വിട്ടുകളഞ്ഞതാവുമെന്ന് മുരളീധരൻ പരിഹസിച്ചു. 

ആരെ സ്ഥാനാർഥിയാക്കിയാലും പ്രചാരണത്തിന് ഇറങ്ങുമെന്ന് താൻ പറഞ്ഞിരുന്നു. ശക്തരായവരെ തന്നെയാണ് വടകരയിലേക്ക്  നിശ്ചയിച്ചിരുന്നത്. എന്നാൽ അവർ ദുർബലരാണെന്ന് പ്രചാരണമുണ്ടായി. തുടർന്ന് പ്രതിഷേധം ഉണ്ടായതോടെ തന്നോട് മത്സരിക്കാൻ ആവശ്യെപ്പടുകയായിരുന്നു. ഇന്ന് വൈകീട്ട് യു.ഡി.എഫ് പാർലമെൻറ് നിയോജക മണ്ഡലം കൺവെൻഷനോടെ പ്രചാരണത്ത് തുടക്കം കുറിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വാരിക്കോരി നൽകുകയല്ല, മറിച്ച് ഒരു ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നത്. കേന്ദ്രത്തിൽ മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന സർക്കാർ എന്നതാണ് ലക്ഷ്യമെന്നും മുരളീധരൻ പറഞ്ഞു. എല്ലാ മതേതര പാർട്ടികളെയും ചേർത്തു നിർത്തുക എന്നതാണ് കോൺഗ്രസിെൻറ നയം. എന്നാൽ മാർക്സിസ്റ്റ് പാർട്ടിക്ക് പലയിടത്തും പല നയമാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com