കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ എട്ടാം പ്രതി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പാക്കം സ്വദേശി സുബീഷ് ആണ് പിടിയിലായത്. സംഭവത്തിനു ശേഷം ഷാർജയിലേക്കു കടന്ന സുബീഷിനെ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെ മംഗലാപുരം വിമാനത്താവളത്തിൽ വെച്ചായിരുന്നു അറസ്റ്റ്.
കാസർകോട് പെരിയ കല്യാട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (19), ശരത്ലാൽ (28) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഫെബ്രുവരി 17 ന് ആണ് ഇവരെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സന്ധ്യയോടെ കല്യോട്ട് സ്കൂൾ–ഏച്ചിലടുക്കം റോഡിൽ കാറിലെത്തിയ സംഘമാണു തടഞ്ഞു നിർത്തി ആക്രമിച്ചത്.
കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്. ശരത് ലാലിനും ശരീരമാസകലം വെട്ടേറ്റിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഇരുവരും മരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ