പെരിന്തൽമണ്ണ: ഭർത്താവിനൊപ്പം ജീവിക്കാൻ സ്വന്തം മാതാപിതാക്കൾ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച് മകൾ വനിതാ കമ്മീഷനിൽ. മലപ്പുറം സ്വദേശിനിയായ സ്ത്രീ വിദേശത്തിരുന്നാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. കമ്മീഷൻ നടത്തിയ ഒത്ത് തീർപ്പ് ചർച്ചയിലാണ് നാടകീയമായി യുവതി മാതാപിതാക്കളെ മൊഴി ചൊല്ലിയത്.
വിഡിയോ കോളിൽ പരസ്പരം സംസാരിക്കാൻ കമ്മീഷൻ അംഗമാണ് സംവിധാനമുണ്ടാക്കിയത്. ഫോൺ എടുത്തപ്പോൾ മാതാപിതാക്കൾക്ക് അദാലത്തിൽ വച്ച് കൈമാറുകയും ചെയ്തു. ഉടനെയാണ് നിങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദയവു ചെയ്ത് ശല്യം ചെയ്യരുതെന്നും യുവതി അമ്മയോട് വ്യക്തമാക്കിയത്.
ഒരു വർഷത്തിലേറെയായി മകൾ ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും അറിവില്ലെന്നായിരുന്നു പെൺകുട്ടിയുടെ അമ്മയുടെ വാദം. മകളെ ഭർതൃ വീട്ടുകാർ പിടിച്ചുവച്ചിരിക്കുകയാണെന്നും അവർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മകൾ കൂടെ നിൽക്കണമെന്ന വാശിയാണ് സ്വന്തം വീട്ടുകാർക്കെന്നായിരുന്നു ഭർതൃമാതാപിതാക്കളുടെ വിശദീകരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ