മുംബൈ: മഹാരാഷ്ട്ര നിയമസഭാതിരഞ്ഞെടുപ്പിൽ ജനവിധിതേടാൻ മലയാളിയായ ജോർജ് എബ്രഹാമും. മുംബൈ നഗരത്തിലെ കലീന മണ്ഡലത്തിൽ നിന്നാണ് ജോർജ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്.
നഗരസഭ തിരഞ്ഞെടുപ്പിൽ മൂന്ന് തവണ കലീനയിൽനിന്ന് വിജയിച്ച ജോർജ് ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോൺഗ്രസിന് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ് കലീന. 2009-ലാണ് കോൺഗ്രസ് ഇവിടെ അവസാനമായി വിജയിച്ചത്. കലീന-സാന്താക്രൂസ് മേഖലകളിലെ ക്രിസ്ത്യൻ വോട്ടുകളും കുർള മേഖലയിലെ മുസ്‌ലിംവോട്ടുകളുമാണ് ജോർജ്ജിന്റെ ജയത്തിൽ നിർണ്ണായകമാകുക.
എറണാകുളം വരാപ്പുഴ വിതയത്തിൽ കുടുംബാംഗമായ ജോർജ് എയർ ഇന്ത്യ യൂണിയൻ നേതാവുകൂടിയാണ്. ജോർജ്ജിന് മുമ്പ് 1980-കളിൽ മലയാളിയായ സി ഡി ഉമ്മച്ചൻ രണ്ടുതവണ എംഎൽഎയായ മണ്ഡലമാണ് ഇത്. അന്ന് കലീന എന്നതിനുപകരം സാന്താക്രൂസ് എന്നായിരുന്നു മണ്ഡലത്തിന്റെ പേര്. ഉമ്മച്ചനുശേഷം അദ്ദേഹത്തിന്റെ ഭാര്യ നാൻസി ഉമ്മച്ചനും ഇവിടെനിന്ന് മത്സരിച്ചിരുന്നെങ്കിലും വിജയം നേടാനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ