പത്തനംതിട്ട: അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം ഉമ്മൻചാണ്ടി നേരെ ഇറങ്ങിയത് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്. അധികം സംസാരിക്കാൻ പാടില്ലെന്നും ശബ്ദമുയർത്തി സംസാരിക്കുന്നത് ഒഴിവാക്കണമെന്നും ഡോക്ടർമാരുടെ നിർദേശമുള്ളതിനാൽ അത് എങ്ങനെയും അനുസരിപ്പിക്കാൻ ഭാര്യ മറിയാമ്മയും ഒപ്പമുണ്ട്.
ഫോൺ വിളി അധികം പാടില്ലെന്ന് ഡോക്ടർമാർ കർശന നിർദേശം നൽകിയിട്ടുണ്ട്. പക്ഷേ ഉമ്മൻചാണ്ടിയുടെ ഫോണിന് വിശ്രമമില്ല. പരിശോധനകൾ പൂർത്തിയായെന്നും ചില ചികിത്സകൾ നിർദേശിച്ചിട്ടുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞിട്ടേയുള്ളൂ തുടർ ചികിത്സ എന്ന നിലപാടിലാണ് ഉമ്മൻചാണ്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ