കൊച്ചി : എറണാകുളം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിലെത്തി നില്‍ക്കുകയാണ്. അതിനിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിന്തുണയും അനുഗ്രഹവും തേടി യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. മമ്മൂട്ടിക്ക് ഒരു സമ്മാനവുമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് എത്തിയത്.
വിനോദ് നമുക്ക് വേണ്ടപ്പെട്ടയാളാണെന്നും, എല്ലാ വിജയാശംസകളും നേരുന്നതായും മമ്മൂട്ടി അറിയിച്ചു. ഇന്ത്യന്‍ സിനിമയിലെ ്തികായനായ മമ്മൂട്ടിയില്‍ നിന്നും അനുഗ്രഹം വാങ്ങാനായത് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഏറ്റവും ചാരിതാര്‍ത്ഥ്യമുള്ള കാര്യമാണെന്ന് ടി ജെ വിനോദ് പറഞ്ഞു.
പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലും മമ്മൂട്ടിയുടെ പിന്തുണ തേടിയെത്തി. വളരെക്കാലമായി അറിയാവുന്ന ആളാണ്. വ്യക്തിപരമായി വളരെ അടുപ്പമുള്ളയാളാണെന്നും മമ്മൂട്ടി പറഞ്ഞു. മോഹന്‍ലാലിനെയും കണ്ട് വോട്ടു ചോദിച്ചെന്നും തന്റെ രണ്ടു കണ്ണുകള്‍ പോലെയാണ് ഇരുതാരങ്ങളും തനിക്കെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു.
ചില കണ്ണൂകള്‍ക്ക് ചില കുഴപ്പമുണ്ടാകുമെന്ന മമ്മൂട്ടിയുടെ പ്രതികരണം ഒപ്പമുണ്ടായിരുന്നവരില്‍ ചിരിപടര്‍ത്തി. ഞാന്‍ വിട്ടുതരില്ല മുത്തേ, മുത്തിനെ വേറെയാർക്കും എന്നു പറഞ്ഞ് രാജഗോപാലിനും വിജയാശംസ നേര്‍ന്നാണ് മമ്മൂട്ടി യാത്രയാക്കിയത്. നേരത്തെ ഇടതുസ്ഥാനാര്‍ത്ഥി മനു റോയിയും മമ്മൂട്ടിയുടെ പിന്തുണയും അനുഗ്രഹവും തേടി എത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ