'പാവങ്ങളുടെ പടത്തലവന്‍ എന്ന പോസ്റ്റിലെത്തിയാല്‍ ഇന്നോവ ചാരിറ്റിയിലേക്കും, ഐഫോണ്‍ ക്ലാരിറ്റി ചാരിറ്റിയിലേക്കും എത്തും'; 'നന്മ ട്രീ ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈ. ലി'; കുറിപ്പ്

ഈ ന്യുജെന്‍ സംരംഭത്തിന് 'ഇന്നോവ നെന്മമെര യോജന എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പദദ്ധികള്‍ ആവിഷ്‌ക്കരിക്കണം
'പാവങ്ങളുടെ പടത്തലവന്‍ എന്ന പോസ്റ്റിലെത്തിയാല്‍ ഇന്നോവ ചാരിറ്റിയിലേക്കും, ഐഫോണ്‍ ക്ലാരിറ്റി ചാരിറ്റിയിലേക്കും എത്തും'; 'നന്മ ട്രീ ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈ. ലി'; കുറിപ്പ്

സാമുഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നമ്പറമ്പിലിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അനാവശ്യമായ തെറിവിളികളാണ് പലകോണുകളില്‍ നിന്ന് ഉയരുന്നതെന്ന് അഭിഭാഷകന്‍ ശ്രീജിത് പെരുമന. ഈ സിസ്റ്റം അതിത്രയും വേരോടുകൂടിയതും, നെറ്റ്‌വര്‍ക്കുള്ളതും, ഗുണ്ടാ സംരക്ഷണമുള്ളതുമാണെന്ന് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തില്‍ വരും തലമുറയ്ക്ക് ഏറ്റവും ശക്തമായ ഒരു തൊഴില്‍ അടിത്തറ നല്‍കുന്ന മേഖലയായി ഓണ്‍ലൈന്‍ ചാരിറ്റി മാറും എന്നതില്‍ സംശയമില്ലെന്നും ശ്രീജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

'നെന്മ ട്രീ ഇന്‍വെസ്റ്റ്‌മെന്റ്‌സ്പ്രൈ. ലി. ; അറിയാം ഈ പുതുതലമുറ തൊഴില്‍ സംരംഭത്തെക്കുറിച്ച്

ആമുഖം: വ്യാജ ചാരിറ്റിക്കെതിരെയുള്ള കഴിഞ്ഞ 4 വര്‍ഷങ്ങളായുള്ള പോരാട്ടങ്ങളില്‍ വസ്തുതാപരമല്ലാത്ത യാതൊരു ഇടപെടലും നടത്തിയിട്ടില്ല. എന്നിട്ടും മറ്റൊരു സ്ത്രീയുമായി ബന്ധപ്പെട്ട് ഫിറോസ് എന്നയാള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ രാത്രിയിലും ഇന്ന് പകലുമായി അനാവശ്യമായ തെറിവിളികളാണ് കേള്‍ക്കേണ്ടിവരുന്നത്..

ഈ സിസ്റ്റം അതിത്രയും വേരോടുകൂടിയതും, നെറ്റ്‌വര്‍ക്കുള്ളതും , ഗുണ്ടാ സംരക്ഷണമുള്ളതുമാണെന്ന് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തില്‍ വരും തലമുറയ്ക്ക് ഏറ്റവും ശക്തമായ ഒരു തൊഴില്‍ അടിത്തറ നല്‍കുന്ന മേഖലയായി ഓണ്‍ലൈന്‍ ചാരിറ്റി മാറും എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഈ തൊഴില്‌മേഖലയെക്കുറിച്ച് കൂടുതല്‍ അറിയാം..

യുവാക്കള്‍ക്കിടയില്‍ വലിയ ആശങ്കയുയര്‍ത്തുന്ന തൊഴിലില്ലായ്മ എന്ന പ്രശ്‌നത്തിന് പരിഹാരമാകുകയാണ് കേരളത്തിലെ ഒരുപറ്റം യുവാക്കള്‍ കണ്ടെത്തിയ ഇന്നോവ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'നെന്മ ട്രീ ഇന്‍വെസ്റ്റ്‌മെന്റ്‌സ് െ്രെപ. ലിമിറ്റഡ്' എന്ന പുതിയ ബ്രോക്കറേജ് സംരംഭം.

മണി ചെയിന്‍ മാതൃകയിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. ക്യാമറ ഫോണും, വെള്ള ഷര്‍ട്ടും മുണ്ടുമുള്ള പുരുഷന്മാര്‍ക്കും, തപാല്‍ വഴി നീന്തല്‍ പഠിച്ചിട്ടുള്ള സ്ത്രീകള്‍ക്കും കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് 6 മാസത്തെ നെന്മ ട്രീ ട്രെയിനിങ് പീരിഡാണ്. ട്രെയിനിങ് കാലയളവില്‍ ഓരോ അംഗങ്ങളും ഫാന്‍സ് അംഗങ്ങളെ സബ് ട്രീ/മെരം (sub -Tree )ആയി ചേര്‍ക്കണം. പ്രൊബേഷന്‍ കാലയളവില്‍ ഓരോ നെന്മ ട്രീയും 1 ലക്ഷം രൂപ മുതല്‍ 15 ലക്ഷം വരെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ വീഡിയോ ലൈവിലൂടെ സമാഹരിക്കണം.

ജോയന്റ് അക്കൗണ്ടും, ബ്രോക്കര്‍ എഗ്രിമെന്റും ചെയ്യാന്‍ തയ്യാറാകുന്ന വ്യത്യസ്ത മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരുടെ 20 ലക്ഷം വരെയുള്ള വിവിധങ്ങളായ വീഡിയോകളാണ് ഈ കാലയളവില്‍ ചെയ്യേണ്ടത്. സീനിയര്‍ നെന്മ ട്രീ എക്‌സികുട്ടീവ് ഓഫീസര്‍ മാസാമാസം പെര്‍ഫോമന്‍സ് പരിശോധിക്കുന്നതും ആറു മാസങ്ങള്‍ക്ക് ശേഷം ചുരുങ്ങിയത് കേരളത്തിലെ ആറു വ്യത്യസ്ത പ്രദേശങ്ങളിലായി 10സ സബ് ട്രീകള്‍ ഫാന്‍സുകാരായി ചേര്‍ക്കുന്നവര്‍ക്ക് അസിസ്റ്റന്റ് നെന്മ ട്രീ എന്ന പോസ്റ്റും ഔദ്യോദിക യൂണിഫോമും (വെള്ളയും വെള്ളയും) കൈമാറുന്നതാണ്.

10 സബ് ട്രീകളെ ചേര്‍ത്ത അസിസ്റ്റന്റുമാര്‍ ഓരോരുത്തരും 3 മാസങ്ങള്‍ക്കുള്ളില്‍ കേരളത്തിന്റെ അങ്ങോളമിങ്ങളുമുള്ള നാട്ടില്‍ നിന്നും 8 ന്റെ പൊങ്കാലയിടാനും, തെറി പറയാനും അറിയുന്ന ഏതെങ്കിലും സാമൂഹിക മാധ്യമത്തില്‍ 2 വര്‍ഷത്തില്‍ കുറയാത്ത ന്യായീകരണ എക്‌സ്പീരിയന്‍സുള്ള 100 സോഷ്യല്‍ മീഡിയ വെട്ടുകിളകളെ ഔദ്യോദിക 'വെട്ട് ബേര്‍ഡ്‌സ് '( Vettu Birds )ആയി ചേര്‍ക്കേണ്ടതാണ്.

ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാകുന്നവര്‍ ഇതോടെ ഔദ്യോദിക നെന്മ ട്രീയായി പ്രഖ്യാപിക്കപ്പെടും. നെന്മ ട്രീകളായവര്‍ മാസത്തില്‍ ചുരുങ്ങിയത് 5 മുതല്‍ 10 വരെ ആശുപത്രികള്‍, ലാബുകള്‍, മോര്‍ച്ചറികള്‍, മരുന്ന് കടകള്‍ എന്നിവയുടെ ഉത്ഘാടനം നടത്തേണ്ടതും റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണ്.

നെന്മ ട്രീ പോസ്റ്റില്‍ ഒരു വര്‍ഷം ജോലി ചെയ്യുകയും കീഴില്‍ വര്‍ക്ക് ചെയ്യുന്ന സബ് ട്രീകളുടെ എണ്ണം കൂട്ടുകയും ചെയ്യുന്നതോടൊപ്പം രണ്ട് വീഡിയോ ആല്‍ബം, ഒരു പാട്ട് 5 ഫ്‌ളക്‌സ് ബോര്‍ഡുകള്‍, മിനിമം 15 അവാര്‍ഡുകള്‍ ജെഎന്നീ ടാര്‍ജറ്റുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ കമ്പനിയുടെ 'പടത്തലവന്‍' എന്ന പോസ്റ്റില്‍ നിയമിതനാവുന്നതാണ്.

പാവങ്ങളുടെ പടത്തലവന്‍ എന്ന പോസ്റ്റിലെത്തിയാല്‍ പിന്നീട് അടുത്ത ഘട്ടമായ ഇന്നോവ ചാരിറ്റിയിലേക്കും, ഐഫോണ്‍ ക്ലാരിറ്റി ചാരിറ്റിയിലേക്കും എത്തും. ഈ ഘട്ടത്തില്‍ കമ്പനി ടാര്‍ജെറ്റുകളോ ഉണ്ടാകില്ല. ഡിവിഡന്റും, ഇന്‍സെന്റീവ്‌സും, അലവന്‍സും ജോയന്റ് അക്കൗണ്ടിലൂടെ ലഭിച്ചുകൊണ്ടിരിക്കും.

സബ് ട്രീകളും, ട്രെയിനി ട്രീകളും ഉള്‍പ്പെടെയുള്ള കമ്പനിയുടെ പൂര്‍ണ മേല്‍നോട്ടം പടത്തലവനായിരിക്കും. അസറപ്പ് പച്ചപ്പട, സുമേഷ് കാവിപ്പട, അണ്ടിമുക്ക് സഖാക്കള്‍, ജോസപ്പ് ത്രിവര്‍ണപ്പട എന്നവരുമായി കമ്പനി MOU ഒപ്പിട്ടുള്ളതിനാല്‍ ഇവരുമായി നമ്മ ട്രീകള്‍ സഹകരിക്കേണ്ടതും,മേല്‍ ഗ്രൂപ്പുകള്‍ നെന്മ ട്രീകളെ പാടിപ്പുകഴ്ത്തുന്നതുമാണ്.

വലിയ മത്സരമുള്ള മേഖലയായതിനാല്‍തന്നെ നെന്മ മെരങ്ങള്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണം നടത്തേണ്ട ഉത്തരവാദിത്വം ഓരോ നെന്മ മെര ഫാന്‍സുകള്‍ക്കും, വെട്ടുകിളികള്‍ക്കുമായിരിക്കും.

വാല്‍ : കേരളത്തിലെ യുവാക്കള്‍ തൊഴിലില്ലായ്മയുലൂടെ കടന്നുപോകുമ്പോള്‍ അവരെ പൂര്‍ണമായും പുതിയ തൊഴില്‍ മേഖലയിലേക്ക് കൊണ്ടുവന്ന ഈ ന്യുജെന്‍ സംരംഭത്തിന് 'ഇന്നോവ നെന്മമെര യോജന എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പദദ്ധികള്‍ ആവിഷ്‌ക്കരിക്കണമെന്നാണ് എന്റെ ഒരു ഇത്.

NB /
സുപ്രസിദ്ധ വൈറസ് രോഗ വിദഗ്ദ്ധന്‍ ഡോക്ടര്‍ ചേര്‍ത്തല മോഹനന്‍ പറഞ്ഞതുപോലെ 'ആരും ജനിക്കുന്നുമില്ല മരിക്കുന്നുമില്ല' എന്നതാണ് സത്യം എന്നതുകൊണ്ട് ഈ പോസ്റ്റ്
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ടുള്ള ആറുമായിട്ടേണ്ടകിലും എന്തെങ്കിലും ബന്ധം തോന്നിയാല്‍ ആലം പൊന്‍ കാര്യവും, ലേശം നെല്ലിക്കാ ജ്യൂസും, കഴിച്ചാല്‍ മതിയാകും.

വാല്‍: ഇങ്ങനെയൊന്നും പറയണം എന്നാഗ്രഹിച്ചതല്ല, പറയിപ്പിക്കുന്നതാണ്/.
ആത്മാര്‍ഥമായി സഹജീവികളോട് സഹാനുഭൂതി കാണിക്കുകയും സഹായിക്കുകയും ചെയ്യുന്നരോടുള്ള ആദരവും സ്‌നേഹവും കടപ്പാടും അറിയിക്കട്ടെ ..

ചആ: 440 ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഒരു പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്‍ മാത്രം നല്‍കിയ അക്കൗണ്ടുകളിലൂടെ വിനിമയം നടത്തപ്പെട്ടിട്ടുള്ളത് എന്നും അവയൊന്നും യാതൊരു നിയമങ്ങളും പാലിക്കപ്പെടാതെയാണ് നടന്നിട്ടുള്ളതെന്നും അങ്ങേയറ്റം ഗൗരവമേറിയതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com