രണ്ട് മണിക്കൂര്‍ പെയ്ത മഴ മേയര്‍ക്ക് പ്രത്യേക പ്രതിഭാസം, ഒരാഴ്ച നീണ്ട അതിതീവ്ര മഴ ചെന്നിത്തലയ്ക്ക് മനുഷ്യ നിര്‍മിത ദുരന്തം; എം എം മണി

രണ്ട് മണിക്കൂര്‍ പെയ്ത മഴ മേയര്‍ക്ക് പ്രത്യേക പ്രതിഭാസം, ഒരാഴ്ച നീണ്ട അതിതീവ്ര മഴ ചെന്നിത്തലയ്ക്ക് മനുഷ്യ നിര്‍മിത ദുരന്തം; എം എം മണി

കൊച്ചിയില്‍ കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തിന് ഇടയാക്കിയ മഴയെ പ്രത്യേക പ്രതിഭാസം എന്ന് വിലയിരുത്തിയ കൊച്ചി മേയറെ പരിഹസിച്ച് വൈദ്യുത മന്ത്രി എം എം മണി

കൊച്ചിയില്‍ കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തിന് ഇടയാക്കിയ മഴയെ പ്രത്യേക പ്രതിഭാസം എന്ന് വിലയിരുത്തിയ കൊച്ചി മേയറെ പരിഹസിച്ച് വൈദ്യുത മന്ത്രി എം എം മണി.  കഴിഞ്ഞ ദിവസം രണ്ടു മണിക്കൂര്‍ പെയ്ത മഴയില്‍ കൊച്ചി വെള്ളത്തിനടിയിലായത് കൊച്ചി മേയര്‍ക്ക് 'പ്രത്യേക പ്രതിഭാസം' മാത്രം. കഴിഞ്ഞവര്‍ഷം ഒരാഴ്ചയിലേറെ തുടര്‍ച്ചയായി പെയ്ത അതിതീവ്ര മഴയില്‍ വെള്ളപ്പൊക്കമുണ്ടായത് കൊച്ചി മേയറുടെ നേതാക്കളായ ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും കൂട്ടര്‍ക്കും 'മനുഷ്യനിര്‍മ്മിത ദുരന്തം എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും, ദുരന്തമുഖങ്ങളില്‍ പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ഇത്തരം കോണ്‍ഗ്രസ്സുകാര്‍ യഥാര്‍ത്ഥത്തില്‍ 'പ്രത്യേക പ്രതിഭാസങ്ങളും' 'ദുരന്തങ്ങളും' ആയി മാറുകയാണെന്നും മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

കൊച്ചിയില്‍ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ കോര്‍പ്പറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഹൈക്കോടതിയുടെ വിമര്‍ശനത്തോടെ പ്രതികരിക്കവെയാണ് കൊച്ചിയില്‍ പെയ്ത മഴ പ്രത്യേക പ്രതിഭാസമാണെന്ന് കൊച്ചി മേയര്‍ പറഞ്ഞത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസം രണ്ടു മണിക്കൂര്‍ പെയ്ത മഴയില്‍ കൊച്ചി വെള്ളത്തിനടിയിലായത് കൊച്ചി മേയര്‍ക്ക് 'പ്രത്യേക പ്രതിഭാസം' മാത്രം.
കഴിഞ്ഞവര്‍ഷം ഒരാഴ്ചയിലേറെ തുടര്‍ച്ചയായി പെയ്ത അതിതീവ്ര മഴയില്‍ വെള്ളപ്പൊക്കമുണ്ടായത് കൊച്ചി മേയറുടെ നേതാക്കളായ ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും കൂട്ടര്‍ക്കും 'മനുഷ്യനിര്‍മ്മിത ദുരന്തം'.

യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും, ദുരന്തമുഖങ്ങളില്‍ പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ഇത്തരം കോണ്‍ഗ്രസ്സുകാര്‍ യഥാര്‍ത്ഥത്തില്‍ 'പ്രത്യേക പ്രതിഭാസങ്ങളും' 'ദുരന്തങ്ങളും' ആയി മാറുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com