പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന അപകടകരമെന്ന് ഇ ശ്രീധരന്‍ അറിയിച്ചു; വിശദീകരണവുമായി സര്‍ക്കാര്‍

പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാരപരിശോധന നടത്താത്തില്‍ വിശദീകരണവുമായി മന്ത്രി ജി സുധാകരന്‍.
പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന അപകടകരമെന്ന് ഇ ശ്രീധരന്‍ അറിയിച്ചു; വിശദീകരണവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാരപരിശോധന നടത്താത്തില്‍ വിശദീകരണവുമായി മന്ത്രി ജി സുധാകരന്‍. ഭാരപരിശോധന അപകടകരമാണെന്ന് ഐഐടിയും ഇ ശ്രീധരനും അറിയിച്ചെന്ന് മന്ത്രി നിയമഭയില്‍ പറഞ്ഞു. പുനര്‍നിര്‍മ്മാണം വൈകുന്നത് കോണ്‍ട്രാക്ടര്‍മാര്‍ കോടതിയെ സമീപിച്ചതിനാല്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഉത്തരവ് റദ്ദാക്കണമെന്നും പാലം പൊളിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

ഭാരപരിശോധന ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജിയും ഹൈക്കോടതി തള്ളിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഭാരപരിശോധന നടത്താന്‍ കഴിയാത്ത വിധം പാലം അപകടാവസ്ഥയിലാണ്. പൊതുസുരക്ഷ കണക്കിലെടുക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവ്, പാലവുമായി ബന്ധപ്പെട്ട കരാര്‍ സര്‍ക്കാരും കരാറുകാരനുമായാണ്. പൊതുതാത്പര്യം ഇല്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.

കരാറില്‍ പരിശോധനയ്ക്ക് വ്യവസ്ഥ ഉണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെ ഉപയോഗിച്ച് മൂന്ന് മാസത്തിനകം ഭാരപരിശോധന നടത്താനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പൊതുപണം മുടക്കി നിര്‍മിച്ചതിനാല്‍ പൊതുതാത്പര്യമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com