ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പേര് പരാമര്‍ശിച്ചില്ല; വേദിയില്‍ ഉടക്കി എം പി; മന്ത്രി വേദിവിട്ടു

ചടങ്ങ് അവസാനിക്കുന്നതിന് മുന്നേ മന്ത്രി വേദി വിടുകയും ചെയ്തു. 
ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പേര് പരാമര്‍ശിച്ചില്ല; വേദിയില്‍ ഉടക്കി എം പി; മന്ത്രി വേദിവിട്ടു

കൊല്ലം: ഉദ്ഘാടന വേദിയില്‍ മന്ത്രിയും എം പിയും തമ്മില്‍ വാക്‌പോര്. കൊല്ലം നെടിയവിള ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടന വേദിയിലാണ് മന്ത്രി ടി പി രാമകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷ് എം പിയും തമ്മില്‍ വാക്‌പോര് നടത്തിയത്. ചടങ്ങ് അവസാനിക്കുന്നതിന് മുന്നേ മന്ത്രി വേദി വിടുകയും ചെയ്തു. 


എം പിയോട് ആലോചിക്കാതെ ഉദ്ഘാടനം തീരുമാനിച്ചുവെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ ആരോപണം. എങ്കിലും എം പി ഓഫിസില്‍ നല്‍കിയ ക്ഷണകത്തു പ്രകാരം  പരിപാടിക്ക് എത്തി. എന്നാല്‍ വേദിയില്‍ എം പിക്കായി സീറ്റ് ഒരുക്കിയിരുന്നില്ല. കേന്ദ്ര മന്ത്രി ആയിരിക്കെ താനാണ് ഡിസ്‌പെന്‍സറിക്കായി ശ്രമം തുടങ്ങിയതെന്നും  എല്‍ ഡി എഫ് സര്‍ക്കാര്‍ ഇതിനായി ഒന്നും ചെയ്തില്ലെന്നും എം പി ആരോപിച്ചു.  മന്ത്രിയുടെ പ്രസംഗത്തില്‍ തന്റെ പേര് പരാമര്‍ശിച്ചില്ലെന്നും എം പി പരിഭവം പറഞ്ഞു. ഇത് മന്ത്രി ടി പി രാമകൃഷ്ണനെ ചൊടിപ്പിച്ചു.

കേന്ദ്രസര്‍ക്കാരിന് അയക്കുന്ന കത്തുകള്‍ എം പിക്കും അയക്കുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. എം പി പ്രസംഗം തുടരവെ മന്ത്രി വേദി വിട്ടു. മറ്റ് പരിപാടികളുണ്ടായിരുന്നതിനാല്‍ എം പിയുടെ  അനുവാദത്തോടെയാണ് വേദി വിട്ടതെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com