എല്ലാ മെഡിക്കല്‍ കോളജുകളിലും ഇനി പ്ലാസ്മ ചികിത്സ; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ പോലും വിജയമെന്ന് ആരോഗ്യമന്ത്രി

പ്ലാസ്മ  ചികിത്സ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.
എല്ലാ മെഡിക്കല്‍ കോളജുകളിലും ഇനി പ്ലാസ്മ ചികിത്സ; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ പോലും വിജയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പ്ലാസ്മ  ചികിത്സ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.  പ്രധാനപ്പെട്ട എല്ലാ മെഡിക്കല്‍ കോളജുകളിലും പ്ലാസ്മ ബാങ്ക് സജ്ജമാക്കും.

ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ പോലും പ്ലാസ്മ ചികിത്സ വിജയകരമാണെന്ന് ആരോഗ്യമന്ത്രി  പറഞ്ഞു. ഇതുവരെ പ്ലാസ്മ ചികിത്സ നല്‍കിയ 90 ശതമാനം പേരേയും രക്ഷിക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലപ്പുറത്തെ മഞ്ചേരി മെഡിക്കല്‍ കോളജിലാണ് സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ ബാങ്ക് തുടങ്ങിയത്. 

കോവിഡ് രോഗമുക്തരായ 21 പേരാണ് ഇവിടെ പ്ലാസ്മ നല്‍കാനുള്ള സന്നദ്ധത അറിയിച്ചത്. ഇതില്‍ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം വയനാട്ടിലെ മാനന്തവാടി ജില്ലാ ആശുപത്രിയിലും പ്ലാസ്മ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രോഗമുക്തരായ ഒന്‍പത് പേര്‍ പ്ലാസ്മ ബാങ്കിലേക്ക് രക്തം നല്‍കാനായി എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com